കൊച്ചി.ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ തായ്വാൻ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കേസിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ഓഹരി വിപണയിൽ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്.
കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ ആ മാസം തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെ ആദ്യം അറസ്റ്റു ചെയ്തു. ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നു വ്യക്തമായിരുന്നു. എന്നാല്‍ സാങ്കേതികവും നിയമപരവുമായ ചിലകാരണങ്ങളാൾ കേരള പോലീസിന് പ്രതികളിലേക്ക് നേരിട്ട് എത്താനായിരുന്നില്ല. ഇതിനിടെയാണ് ചൈനീസ് പൗരൻമാരായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ഗുജറാത്ത് അഹമ്മദാബാദ് പോലീസ് അറസ്റ്റു ചെയ്തത്.