അഡിഷണൽ കമ്മീഷണറും, അമ്മയും, സഹോദരിയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; അസ്വഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു

Advertisement

കൊച്ചി: കാക്കനാട്ടെ റ്റി വി സെൻറ്ററിൽ കസ്റ്റംസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹങ്ങൾ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് ( 42) സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരുടെതാണന്ന് കണ്ടെത്തി. വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
ജിഎസ് റ്റി അഡീഷണൽ കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്നു. ത്സാർഖണ്ഡ് സ്വദേശികളായ ഇരുവരും അവിവാഹിതരാണ്.
ഇന്ന് സന്ധ്യയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വീടിനടുത്ത് കളിക്കാൻ പോയ കുട്ടികൾ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അറിയിച്ചു.
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അതിനു ശേഷം ജോലിക്കെത്തിയിരുന്നില്ല.
ഇദ്ദേഹത്തിൻ്റെ വീട്ടിൽ സഹപ്രവർത്തകർ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സ്ത്രിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടത്.
അമ്മയും അവിവാഹിതയായ സഹോദരിയും ആണ് മനീഷിനൊപ്പം ക്വോർട്ടേഴ്സിൽ താമസിച്ചിരുന്നത്. കൂട്ട ആത്മഹത്യയാണോ എന്നത് അന്വേഷണത്തിലൂടെയേ പുറത്ത് വരികയുള്ളു.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റും. അസ്വഭാവിക മരണത്തിന് കാക്കനാട് പോലിസ് കേസ്സെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here