കൂട്ട കൊലപാതകം, പ്രതിക്ക് ആർഭാട ജീവിതത്തിന്പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള വൈരാഗ്യം മൂലം

Advertisement

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ കൂട്ട കൊലപാതകം, പ്രതിക്ക് ആർഭാട ജീവിതത്തിന്
പണം ലഭിക്കാതെ വന്നതിനെ തുടർന്നുള്ള
വൈരാഗ്യം മൂലമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്.പ്രതി അഫാൻ ആദ്യം മാതാവിനെ ആക്രമിച്ചുവെന്നും ഇവർ കൊല്ലപ്പെട്ടുവെന്ന
ധാരണയിൽ മറ്റു കൊലപാതകങ്ങൾ നടത്തിയതാണെന്നും പോലീസ് ഉറപ്പിച്ചിട്ടുണ്ട്.
കൊലപാതകത്തിനായി അഫാൻ ചുറ്റിക
വാങ്ങിയെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.

23 വയസ്സുകാരനായ അഫാൻ സഹോദരനും പെൺസുഹൃത്തും ഉൾപ്പടെ അഞ്ചു പേരുടെ
ജീവനെടുത്തത് വൈരാഗ്യം മൂലമെന്നാണ് പോലീസ് കണ്ടെത്തൽ.ആർഭാട ജീവിതത്തിന്
പണം നൽകാത്തതായിരുന്നു വൈരാഗ്യത്തിന് കാരണം.കൂട്ട കൊലപാതകത്തെ കുറിച്ച്
പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ.
ഇന്നലെ രാവിലെ അഫാൻ ആദ്യം ആക്രമിച്ചത്
മാതാവ് ഷെമിയെയാണ്.സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം.
മാതാവിന്റെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു.തലയിടിച്ചു ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടു എന്ന ധാരണയിൽ വീട്ടിലെ മുറിക്കുള്ളിലാക്കി പൂട്ടി.
ശേഷം പ്രതി പോയത് പാങ്ങോട് പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്ക്.ആഭരണം ചോദിച്ചു തർക്കമായതോടെ സൽമയെ
ഭിത്തിയിൽ തലയിടിപ്പിച്ചു കൊന്നു.
തുടർന്നു അവിടെ നിന്നും ആഭരണവുമായി അഫാൻ വെഞ്ഞാറമ്മൂട് എത്തി പണയം വെച്ചു.അവിടെ നിൽക്കുമ്പോഴാണ് പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിക്കുന്നത്.ഇതോടെ വെഞ്ഞാറമ്മൂട്
ബസ് സ്റ്റാൻഡ് പരിസരത്തെ ഹാർഡ്വെയർ
സ്റ്റോറിൽ നിന്നും ചുറ്റിക വാങ്ങി.

നേരെ ചുള്ളാളത്തെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ സജിതയെയും
കൊലപ്പെടുത്തി.ഇവിടെ മൽപിടുത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു.പിന്നാലെ പെൺസുഹൃത്തു ഫർഹാനയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ചു കൊലപ്പടുത്തി.
അവസാനം കൊലപ്പെടുത്തിയത് സഹോദരൻ അഹ്‌സാനെയാണ്.കളി സ്ഥലത്തായിരുന്ന അഹ്‌സാനെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.അഫാൻ ലഹരിക്ക് അടിമയായിരുന്നുവെന്നും പോലീസ്

മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന സംഭവം ആയതിനാൽ ദക്ഷിണ മേഖല ഐജിയുടെ മേൽനോട്ടത്തിൽ മൂന്ന് DYSPമാർ
ആണ് അന്വേഷണം നടത്തുന്നത്.

പിതൃസഹോദരൻ ലത്തീഫിനെ 20 ഓളം തവണ അഫാൻ തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.തന്റെ പ്രണയ
ബന്ധത്തിന് വിയോജിച്ചതിന്റെ പകയും
അഫാനുണ്ടായിരുന്നു.കേരളത്തെ നടുക്കിയ കൂട്ട കൊലയിൽ ഇനിയും ദുരൂഹതകളുടെ
ചുരുളഴിയാനുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here