മാര്‍ച്ച് രണ്ട് ഇനി ലോക രാജീവ് ദിനം

Advertisement

പ്രഖ്യാപനവുമായി രാജീവം 2025

പെരുമ്പാവൂര്‍ . ഇവിടെ കൂടിയവരെ ഒറ്റവാക്കില്‍ സ്വാഗം ചെയ്യാമെന്നതായിരുന്നു മെച്ചം. ‘രാജീവേ… എന്നു വിളിച്ചാല്‍ നുറുകണിക്കിന് പേര്‍ വിളി കേള്‍ക്കും എന്നതായിരുന്നു പുതുമ, ‘രാജീവം 2025’ പെരുമ്പാവൂരില്‍ സംഘടിപ്പിച്ചു. രാജീവ്, രാജീവന്‍ എന്നീ പേരുകാരുടെ സംസ്ഥാനതല കൂട്ടായ്മയായ ‘രാജീവം 2025’ പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.


ലോകത്തിലെ രാജീവ്, രാജീവന്‍ എന്നീ പേരുകാര്‍ക്കായി മാര്‍ച്ച് രണ്ട് ലോക രാജീവ് ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം യോഗം അംഗീകരിച്ചു. ലഹരിക്കെതിരെ അംഗങ്ങള്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വിശാലമായ ക്യാന്‍വാസില്‍ അംഗംങ്ങള്‍ ഒപ്പു ശേഖരണം നടത്തി. സമൂഹത്തിന് ദിശാബോധം നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാനും സംഗമത്തില്‍ തീരുമാനമായി. ശബരിമല മുന്‍ മാളികപ്പുറം മേല്‍ശാന്തി വൈക്കം രാജീവ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 65വയസ് പൂര്‍ത്തിയാക്കിയ രാജീവന്മാര്‍ ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. 34 വയസുമുതല്‍ 73 വയസ് വരേയുളള 400 ഓളം രാജീവുമാര്‍ പങ്കെടുത്തു. കലാപരിപാടികളും നടന്നു. സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പി.കെ. രാജീവി(പെരുമ്പാവൂര്‍)നേയും ഓരോ ജില്ലകളിലേക്കും രണ്ട് വീതം കോ ഓര്‍ഡിനേറ്റര്‍മാരേയും യോഗം തെരഞ്ഞെടുത്തു. അഡ്മിന്‍ അംഗങ്ങളായ പി.കെ. രാജീവ്, രാജീവ് പണിക്കര്‍, ഡോ. ബി. രാജീവ്, ബി. രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement