കൊച്ചി. കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും ഇലക്ട്രിക്ക് ത്രാസും പോലീസ് പിടികൂടി. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്നുപേർ അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷത്തിന് വേണ്ടിയെന്ന് പോലീസ് കണ്ടെത്തൽ.
കളമശ്ശേരി രഹസ്യന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഹോസ്റ്റലിലെ പോലീസ് പരിശോധന. 7 മണിക്കൂർ നീണ്ട പരിശോധനയിൽ ആകാശ് എന്ന വിദ്യാർഥിയുടെ മുറിയിൽ നിന്നും പിടിച്ചെടുത്തത്
2 കിലോ കഞ്ചാവും ഇലക്ട്രിക് ത്രാസും. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയായ അഭിരാജിന്റെ മുറിയിൽ നിന്നും ലഭിച്ചത് 9 ഗ്രാം കഞ്ചാവ്. അളവിൽ കുറവായതിനാൽ അഭിരാജിനും, ആദിത്യനും ജാമ്യം കിട്ടി. കേസിൽ കുടുക്കിയത് എന്ന്
അഭിരാജ്. അഭിരാജ് ആദിത്യന്‍,ആകാശ് എന്നിവരെ കോളജില്‍നിന്നും സസ്പെന്‍ഡു ചെയ്തു.
ഇന്ന് നടക്കുന്ന ഹോളി ആഘോഷത്തിന് വേണ്ടി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ചതായി ആണ് വിലയിരുത്തൽ. പിടിയിലായി വിദ്യാർഥികൾക്കെതിരെ കോളേജ് നടപടി സ്വീകരിക്കും.
കഴിഞ്ഞ ഒരാഴ്ചയായി കോളേജിലും ഹോസ്റ്റലിലുമായി വ്യാപക പിരിവ് നടന്നിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ആര് കഞ്ചാവ് കൈമാറി എന്നതിലാണ് അന്വേഷണം. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും.