പതിവ് പോലെ 20 വര്‍ഷം വൈകിയുള്ള തീരുമാനം; സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സര്‍ക്കാറിനെ പരിഹസിച്ച്‌ ശശി തരൂര്‍

Advertisement

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലില്‍ സർക്കാരിനെ പരിഹസിച്ച്‌ ശശി തരൂർ.15-20 വർഷം വൈകിയുള്ള തീരുമാനമാണ് സർക്കാരിന്റേത്.കമ്പ്യൂട്ടർ ആദ്യമായി വന്നപ്പോഴും കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ എതിർത്തു.

22-ാം നൂറ്റാണ്ടില്‍ മാത്രമേ അവർ 21ാം നൂറ്റാണ്ടിലേക്ക് എത്തുകയുള്ളൂവെന്നും തരൂർ വിമർശിച്ചു.

മൊബൈല്‍ ഫോണുകള്‍ വരുന്നതിനെയും എതിര്‍ത്തിരുന്നത് കമ്മ്യൂണിറ്റ് പാര്‍ട്ടികളാണെന്നും ഈ മാറ്റങ്ങളുടെ യഥാർഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്ന് മനസിലാക്കാൻ അവർക്ക് വർഷങ്ങളെടുത്തുവെന്നും അദ്ദേഹം പറയുന്നു. എക്‌സിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ഇന്ത്യയില്‍ ആദ്യമായി കമ്ബ്യൂട്ടർ വന്നപ്പോള്‍ കമ്മ്യൂണിറ്റ് ഗുണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തല്ലിപ്പൊട്ടിച്ചു. ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നതിനെ എതിർത്ത ഒരേയൊരു പാർട്ടി കമ്മ്യൂണിറ്റ് പാർട്ടിയാണെന്നും തരൂർ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Advertisement