ആലപ്പുഴയിൽ വൻ ലഹരിവേട്ട

Advertisement

ആലപ്പുഴയിൽ വൻ ലഹരിവേട്ട .. 2 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ചെന്നൈ സ്വദേശിനിയായ യുവതിയിൽ ആലപ്പുഴ എക്സൈസ് നാർക്കോട്ടിക് സ്കോഡിന്റെ പിടിയിൽ.  ഓമനപ്പുഴയിലെ റിസോർട്ടിൽ വെച്ചായിരുന്നു കണ്ടെത്തൽ. ഹൈബ്രിഡ് കഞ്ചാവ്‌ ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള ചലച്ചിത്ര നടന്മാർക്കും കൈമാറിയതായി പിടിയിലായ ചെന്നൈ സ്വദേശി  ക്രിസ്റ്റിന എന്ന തസ്ലീമ സുൽത്താന
എക്സൈസിന് മൊഴി നൽകി .

ബംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന  റിസോർട്ടിൽ എത്തിച്ചപ്പോൾ ആണ് ചെന്നൈ സ്വദേശിനയായ തസ്ലീമ സുൽത്താന പിടിയിലാകുന്നത്.  ഇവർക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ  ഫിറോസും ഉണ്ടായിരുന്നു. പ്രതികളെ കെണി ഒരുക്കിയായിരുന്നു എക്സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി  ആലപ്പുഴയിൽ എത്തിച്ചത്..


സിനിമ താരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എനാണ് യുവതിയുടെ മൊഴി. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു.
പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും 
വിദേശത്ത് നിന്ന് എത്തിച്ച  ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തുവെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിനുള്ളത്.  MDMA ക്കാൾ അപകടകാരി. ഹൈഡ്രോപോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചത്. എയർപോർട്ടിന് പുറത്ത് ലാർജ് ക്വാണ്ടിറ്റി പിടികൂടുന്നത് അടുത്ത കാലത്ത് ആദ്യമാണ്. ആലപ്പുഴ നാർക്കോട്ടിക് CI മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്

Advertisement