അത് വേ ഇത് റേ,വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

Advertisement

ആലപ്പുഴ.മലപ്പുറത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തി വിവാദമായ പശ്ചാതലത്തിൽ SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിൻ്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി പ്രസാദ്, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ എന്നിവർ
യോഗത്തിൽ പങ്കെടുക്കും

നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് ഇന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മഹാസംഗമവും സ്വീകരണ യോഗവും. വെള്ളാപ്പള്ളിയുടെ പരാമർശം വിവാദമായിട്ടും മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ നിന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്മാറിയിട്ടില്ല.

  1. 30ന് വെള്ളാപ്പള്ളിയെ എക്സ്-റേ കവലയിൽ നിന്ന് തുറന്ന വാഹനത്തിൽ സംഗമനഗരിയിലേക്ക് ആനയിക്കും. നാലുമണിക്ക് മഹാസംഗമവും സ്വീകരണ സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.. ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ ഗുരു സന്ദേശം നൽകും. മന്ത്രി സജി ചെറിയാനാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി സംഘടന സന്ദേശം നൽകും. സംഗമത്തിൽ കാലക്ഷം പേർ പങ്കെടുക്കും എന്നാണ് സംഘാടകസമിതി അറിയിക്കുന്നത്. 16 വർഷത്തോളം യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു കുമാരനാശാന്റെ റെക്കോർഡ് ആണ് വെള്ളാപ്പള്ളി മറികടന്നത്. ആർ ശങ്കറിനു ശേഷം യോഗത്തിന്റെയും ട്രസ്റ്റിന്റെയും അമരത്തെത്തിയതും വെള്ളാപ്പള്ളി മാത്രം.
    വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ ഇതുവരെയും സിപിഐഎം നേതൃത്വമോ മുഖ്യമന്ത്രിയോ പരസ്യമായ എതിർപ്പ് അറിയിച്ചിട്ടില്ല. എന്നാൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള
    പരാമർശങ്ങളിൽ പൊതുവിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു. വെള്ളാപ്പള്ളി നടേശൻ നവോത്ഥാന നായകൻ ആണെന്നും സ്വീകരണ യോഗത്തിൽ പങ്കെടുക്കുന്നത് രാജ്യദ്രോഹക്കുറ്റം അല്ലെന്നും ആയിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ഇതിനിടെ വെള്ളാപ്പള്ളിയ്ക്ക് ഇടത് ഘടകകക്ഷിയായ
    INL എ പി അബ്ദുൽ വഹാബ് വിഭാഗം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ പരാമർശത്തെ വളച്ചൊടിച്ചതാണെന്നും ചില നേതാക്കളുടെ തന്ത്രങ്ങളെയാണ് വെള്ളാപ്പള്ളി തുറന്നു കാണിച്ചതെന്നുമായിരുന്നു INL നേതാക്കളുടെ പ്രതികരണം..തന്റെ പരാമർശം മുസ്ലീങ്ങൾക്കെതിരെയല്ല.. മുസ്ലിം ലീഗിനെതിരെ ആണെന്നും ചില സാമൂഹിക നീതികേടും ദുഃഖസത്യങ്ങളും ആണ് താൻ തുറന്നുപറഞ്ഞതെന്നുമുള്ള വിശദീകരണവുമായി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു.
    എസ്എൻഡിപിയുടെ സ്വീകരണയോഗത്തിനുശേഷം ആലപ്പുഴ ബീച്ചിൽ കെപിഎംഎസിന്റെ പൊതുസമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Advertisement