യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമി സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍

Advertisement

കൊല്ലം: യുവാവിനെ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമി സംഘത്തിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി, കോഴിക്കോട്, തോട്ടുകര പടിറ്റതില്‍ സൂപ്പര്‍ സജീവ് എന്ന സജീവ് (38) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി, കോഴിക്കോട്, എസ്.വി മാര്‍ക്കറ്റ് പുഷ്പാലയത്തില്‍ രാംരാജിനെ
യാണ് പ്രതികള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കില്‍ പോയപ്പോള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നസീര്‍ ബൈക്കില്‍ പുറകെ വന്ന് നിരന്തരം ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രാംരാജ് സുമേഷിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചു എന്ന
വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. തിരുവോണ ദിവസം രാവിലെ സുഹൃത്തിനൊപ്പം റോഡില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രാംരാജിനെ പത്തോളം പേരടങ്ങുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നാല് പ്രതികളെ ഉടന്‍ തന്നെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഒന്നാം പ്രതിയായ സജീവ് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. 2011 മുതല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജു.വി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement