ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

Advertisement

അഞ്ചല്‍: ചിതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചത് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം. പേഴുമൂട്, റോഡുവിള വീട്ടില്‍ സിന്ധുകുട്ടന്‍ എന്നു വിളിക്കുന്ന ധര്‍മരാജനും(53) ഭാര്യ മായ(45)യുമാണ് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള റബ്ബര്‍ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതായാണ് വിവരം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് ഏഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു. ചിട്ടി നടത്തിയ വകയില്‍ ഇരുവരും ചിലര്‍ക്ക് പണം നല്‍കാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവര്‍ നിരന്തരം വീട്ടിലെത്തിയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം ഇവരെ കൊട്ടാരക്കര റൂറല്‍ എസ്പി ഓഫീസില്‍ വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇവരില്‍ നിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement