പതിമൂന്നുവയസുകാരനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച സംരക്ഷകനായ പ്രതി പിടിയില്‍

Advertisement


കരുനാഗപ്പള്ളി.പതിമൂന്നുവയസുകാരനെ മര്‍ദ്ദിച്ച് ഗരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ആയണിവേല്‍ക്കുളങ്ങര, കേഴിക്കോട്, ചാലില്‍ തെക്കതില്‍, ജലാലൂദീന്‍കുഞ്ഞ് ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച രാത്രി 10.30 മണിയോടെ കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള പ്രതി, ടിയാന്റെ നിര്‍ദ്ദേശങ്ങള്‍ കുട്ടി അനുസരിച്ചില്ല എന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചത്. കേബിള്‍ വയറുകൊണ്ട് പ്രതി കുട്ടിയുടെ തോളിലും പുറത്തു അടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു.

കുട്ടി കരഞ്ഞപ്പോള്‍ വയില്‍ തോര്‍ത്ത് തിരുകി കയറ്റിയ ശേഷം സൈക്കിള്‍ പൂട്ടിവെക്കാന്‍ ഉപയോഗിക്കുന്ന ചങ്ങലകൊണ്ട് കൈ ജനല്‍കമ്പിയില്‍ കെട്ടുകയും കേബിള്‍ വയര്‍ കൊണ്ട് മാരകമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്യ്തു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ഷാജിമോന്‍, റഹീം, എ.എസ്.ഐ പ്രമോദ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.