ബന്ധുക്കള്‍ തേടിയത്തിയപ്പോഴേക്കും അഭയകേന്ദ്രത്തില്‍നിന്നും ഓടി രക്ഷപ്പെട്ട അന്യസംസ്ഥാനക്കാരനെ കണ്ടെത്തി കൈമാറി

Advertisement

ചവറ- കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടന്ന വൈരവൻ(35) എന്ന് തമിഴ്നാട് സ്വദേശിയാണ് ബന്ധുക്കൾക്ക് കൈമാറിയത്. റെയിൽവേ സ്റ്റേഷൻ ഭാഗത്ത്ആഴ്ചകളോളം ദിവസം നിന്ന ഇദ്ദേഹത്തെ റെയിൽവേ ജീവനക്കാർ ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷിനെ വിവരം അറിയിക്കുകയും ഗണേഷ് കരുനാഗപ്പള്ളി പോലീസിന്റെ സഹായത്തോടെ ഇ ദ്ദേഹത്തെ ചവറയിലുള്ള കോയിവിള അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇയാളുടെ അഡ്രസ്സ് കണ്ടുപിടിക്കുകയും ബന്ധുക്കളെ അറിയിക്കുകയും ചെയ്തു ബന്ധുക്കള്‍ തേടിയത്തിയപ്പോഴേക്കും ഇദ്ദേഹം ഓടി കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ റെയിൽവേ പോലീസിന്റെ സഹായത്തോടെ കൂടി വൈരവനെ വീണ്ടും കണ്ടെത്തുകയും ചെയ്തു.

ശിവഗംഗ ജില്ലയിൽ കാരയിൽ കൂടി വൈരപുരം സ്ട്രീറ്റിലായിരുന്നു വൈരവന്റെ വീട് 13 വർഷമായി മാനസിക അസ്വസ്ഥതകളുടെ ചികിത്സയിലാണ് എന്നും വീട്ടിൽ നിന്നും ഓടിപ്പോയതായിരുന്നു എന്നും മാർച്ച് പത്താം തീയതി മുതൽ അദ്ദേഹം വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു ഒന്നും ബന്ധുക്കൾ പറഞ്ഞു.അദ്ദേഹത്തെ മാനസിക അസ്വസ്ഥത ഉള്ളതിനാൽ ഗണേഷും സുഹൃത്തായ അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥൻ മനോജും ചേർന്ന് വൈരവനെ തിരുവനന്തപുരം പേരൂർക്കട ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി ബന്ധുക്കളോടൊപ്പം എത്തിക്കുകയും ചെയ്തു

Advertisement