കാരാളിമുക്കിലെ മോഷണം, സിസിടിവി ദൃശ്യം ലഭിച്ചു

Advertisement

കാരാളിമുക്ക്. ടൗണില്‍ കഴിഞ്ഞ പുലര്‍ച്ചെ നടന്ന മോഷണത്തിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചു.

കാരാളി മുക്കിലെ അഞ്ചോളം കടകളിൽ പൂട്ട് തകർത്ത് അകത്തു കടന്ന് പണം ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്നു. മുല്ലമംഗലം സ്റ്റോഴ്സ് , .ടെക്സറ്റയിൽസ് വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോസ്റ്റ്, ഭാരത് ബേക്കറി എന്നീ കടകളിലാണ് ഇന്നലെ രാത്രിയിൽ മോഷ്ടാക്കൾ കയറിയത്. കവർച്ച നടന്ന കടകളിൽ നിന്നും രണ്ടുലക്ഷത്തോളം രൂപയെങ്കിലും നാശനഷ്ടം വന്നു എന്നാണ് പ്രാഥമികമായി അറിയുന്നത്. മോഷണത്തിനിടയിൽ മോഷ്ടാവിന് മുറിവ് പറ്റി രക്തം വാർന്നതായി കാണുന്നുണ്ട്. മുല്ലമംഗലം സ്റ്റോഴ്സിന്റെ ഗ്ലാസ് ഡോർ അടിച്ചു തകർത്തപ്പോഴാണ് പരുക്ക് പറ്റിയത്. മോഷ്ടാവിന്‍റെ സിസി ദൃശ്യം ലഭിച്ചതില്‍ ഉദ്ദേശം 50 വയസുവരുന്ന മോഷ്ടാവ് അടിവസ്ത്രം മാത്രം ധരിച്ചാണ് കൃത്യത്തിന് ഇറങ്ങിയത് എന്നുകാണാം. പതിവു കള്ളനാണ് എന്ന് ചലനങ്ങളില്‍ വ്യക്തമാണ്. സിസിടിവി മറയ്ക്കാനോ മുഖം നല്‍കാനോ ഇയാള്‍ ശ്രമിക്കുന്നില്ല .

ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു,
വ്യാപാര സ്ഥാപനങ്ങളിൽ നടക്കുന്ന ഇത്തരം കവർച്ച തടയുന്നതിനായി പോലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ പെട്രോളിങ് സംവിധാനം ഉണ്ടാകണമെന്ന് വ്യാപാരികൾ ആവശ്യപെടുന്നു.

Advertisement