ഹണിട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ കരുനാഗപ്പള്ളിയിലും പരാതി

Advertisement

കരുനാഗപ്പള്ളി.കാസര്‍ഗോട്ടെ ഹണിട്രാപ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ കരുനാഗപ്പള്ളിയിലും പരാതി. യുവതി കൊല്ലത്തും തട്ടിപ്പ് നടത്തിയതായാണ് പരാതി. കൊല്ലത്ത് വിദ്യാർത്ഥിനിയെ കബളിപ്പിച്ചത് ഫെഡറൽ ബാങ്ക് മാനേജർ ചമഞ്ഞ്

അച്ഛന് അസുഖമെന്ന് പറഞ്ഞ് ഒന്നരലക്ഷം രൂപ വിദ്യാർത്ഥിനിയിൽ നിന്ന് വാങ്ങി. കേസ് അന്വേഷിച്ച വനിതാ എസ് ഐ യ്ക്കെതിരെയും ശ്രുതി പരാതി നൽകി. പണം തിരികെ നൽകാമെന്ന് പറഞ്ഞ് IDBI ബാങ്കിന്റെ സീൽ കാണിച്ച് കബളിപ്പിച്ചു. സംഭവം നടന്നത് 2021 ൽ. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശി കൊല്ലം ജില്ലാ പോലീസ് മേധാവിയ്ക്കും, കാസറഗോഡ് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി

2021 ൽ കൊല്ലം ആശ്രമം മൈതാനത്തിനടുത്തെ ഹോസ്റ്റലിൽ താമസിച്ചാണ് ശ്രുതി ചന്ദ്രശേഖരൻ തട്ടിപ്പ് നടത്തിയത്… ബാങ്ക് മാനേജറെന്ന് സ്വയം പരിചയപ്പെടുത്തി പ്രതി മാസങ്ങളോളം ഹോസ്റ്റലിൽ താമസിച്ചു… ശ്രുതിയുടെ റൂംമേറ്റ് ആയിരുന്ന കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിനിയെയും ശ്രുതി ചന്ദ്രശേഖരൻ കബളിപ്പിച്ചു… വൃക്ക രോഗം ബാധിച്ച പിതാവിന്റെ ചികിത്സയ്ക്കെന്ന് വിശ്വസിപ്പിച്ച് വിദ്യാർത്ഥിനിയുടെ സ്വർണ്ണാഭരണങ്ങൾ യുവതി തട്ടിയെടുത്തു… തട്ടിപ്പ് മനസിലാക്കി കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, പോലീസുകാരെയും ശ്രുതി ചന്ദ്രശേഖരൻ കബളിപ്പിച്ചു… ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ബന്ധുവെന്ന് വിശ്വസിപ്പിച്ച് കേസ് അന്വേഷിച്ച വനിതാ എസ് ഐയെ യുവതി ഭീഷണിപ്പെടുത്തി… കൂടാതെ എസ് ഐയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതിയും നൽകി… ഇതിന് പിന്നാലെ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥിനിയുടെ പിതാവിനെതിരെ മുഖ്യമന്ത്രിക്കും ശ്രുതി പരാതി നൽകിയിരുന്നു… കേസ് അന്വേഷിച്ച പോലീസ് ഈ പരാതി വ്യാജമെന്ന് കണ്ടെത്തുകയും ചെയ്തു. യുവതി കൊല്ലം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം, കാസറഗോഡ് ജില്ലാ പോലീസ് മേധാവിമാർക്ക് കരുനാഗപ്പള്ളി സ്വദേശി പരാതി നൽകിയിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here