തടാകതീരത്ത് നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു

Advertisement

ശാസ്താംകോട്ട. തടാക തീരത്തെ സ്വകാര്യ ഭൂമിയില്‍ അജ്ഞാതര്‍നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തു. പരാതി ഉയര്‍ന്നതോടെ ഭൂ ഉടമതന്നെ മാലിന്യം ഇവിടെനിന്നും ജെസിബി ഉപയോഗിച്ച് കോരി സ്വന്തം ഉടമസ്ഥതയിലുള്ള മറ്റൊരിടത്തെ ഭൂമിയിലെത്തിച്ച് കുഴിച്ചു മൂടുകയായിരുന്നു. തടാക സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റവന്യൂ പൊലീസ് അധികൃതര്‍ക്ക് സംഭവം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

ശാസ്താംകോട്ട തടാകതീരമേഖലയില്‍ ഓടമാലിന്യം കോരിയതും പ്ളാസ്റ്റിക് അടങ്ങുന്ന ഭവന മാലിന്യങ്ങളും നിക്ഷേപിക്കുന്നത് ദുരൂഹമായി തുടരുകയാണ്. സമീപകാലത്ത് പലവട്ടം ഇതാവര്‍ത്തിച്ചു. അമ്പലക്കടവില്‍ സാധാരണ ആരും മിനക്കെട്ട് മാലിന്യവുംകൊണ്ടുപോകാത്തസ്ഥലത്ത് മാലിന്യം എത്തിച്ച് നിക്ഷേപിച്ചിരുന്നു. ജംക്ഷനില്‍ഓടകോരിയത് നിക്ഷേപിച്ചതും പ്രശ്നമായിരുന്നു. അതിന് ശേഷമാണ് ഇന്നലെ ഇത്തരം പ്രവൃത്തി വേങ്ങയില്‍ നടന്നത്. പൊലീസിന് അന്വേഷണത്തിലൂടെ ഇക്കൂട്ടരെ കണ്ടെത്താനാവുമെങ്കിലും പൊലീസ് ഗൗരവമായി ഈ പ്രശ്നത്തെ സമീപിച്ചിട്ടില്ല. തടാക തീരത്ത് മര്‍മ്മപ്രധാനമേഖലകളിലും നിരത്തുകളിലും സിസിടിവി സ്ഥാപിക്കുകയും പെട്രോളിംങ് കാര്യക്ഷമമാക്കുകയും വേണമെന്ന് തടാക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here