അക്കാഡമിക് കലണ്ടറിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ സംസ്ഥാന സർക്കാർ അടിച്ചേല്പിച്ചവ, ദേശീയ അധ്യാപക പരിഷത്ത്

Advertisement

കൊട്ടാരക്കര : അക്കാഡമിക് കലണ്ടറിൻ്റെ പേരിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ സംസ്ഥാന സർക്കാർ അടിച്ചേല്പിച്ചവയാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് പി. എസ് ഗോപകുമാർ.എൻ ടി യു സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത ക്ലസ്റ്റർ ബഹിഷ്കരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദേഹം.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അവഗണിച്ചും മുസ്ലീം കലണ്ടർ പ്രകാരമുള്ള വിദ്യാലയങ്ങളെ ഒഴിവാക്കിയും ഏകപക്ഷീയമായി ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയിരിക്കുകയാണ്. ഇത് നീതികരിക്കാൻ കഴിയില്ല. 

അധ്യാപകരുടെ ജോലി സമയം എന്നത് കേവലം ക്ലാസ് റും അധ്യയന സമയമല്ല. അതിന് പുറമേ എത്രയോ ഇരട്ടി സമയം പാഠാസൂത്രണം, സമഗ്രാസൂത്രണം, അക്കാഡമിക് മാസ്റ്റർ പ്ലാൻ, ചോദ്യപേപ്പർ തയാറാക്കൽ, മൂല്യനിർണ്ണയം, നോട്ട് ബുക്ക് പരിശോധന, വിവിധ മത്സര പരീക്ഷകൾക്കും മേളകൾക്കും വിദ്യാർത്ഥികളെ തയാറാക്കൽ, വിവിധ പോർട്ടലുകളിലേക്കുള്ള ഡേറ്റാ എൻട്രി തുടങ്ങിയവയ്ക്കായി അധ്യാപകർ നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഇതൊക്കെ വിശദമായി പഠിച്ച ശേഷമാണ് അധ്യാപകരുടെ ക്ലാസ് റൂം ജോലി സമയം അഞ്ച് ദിവസം മതിയെന്ന നിഗമനത്തിലെത്തിയത്. ഈ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സർക്കാർ ആറാം ദിവസം ക്ലസ്റ്റർ പരിശീലനം അടിച്ചേൽപ്പിച്ചത്. അധ്യാപകരുടെ നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകളായി ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നടപടി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പി എസ് ഗോപകുമാർ വ്യക്തമാക്കി.
ക്ലസ്റ്റർ ബഹിഷ്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഏകപക്ഷീയമായി പ്രഖ്യാപിച്ച വിദ്യാഭ്യാസ കലണ്ടറിന്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിേഷേധം.

എൻ ടി യു ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പി ആർ ഗോപകുമാർ ,ജില്ലാ സെക്രട്ടറി പി. എസ് ശ്രീജിത്ത്,ശരത് ശശി,ദീപ കുമാർ, വിശാൽ എം.ജി ,സനൂപ് ആർ നായർ, റെജികുമാർ ,ആർ. പ്രദീപ് ,ആർ ഹരികൃഷ്ണൻ ,ആതിര.പി അനിൽ,അമൃത രാജ്,അഞ്ചു കെ, സുചിത്ര ,അശ്വതി മോഹൻ, അഞ്ജലി രാജ്,അരുൺകുമാർ,ദിനേശ് എ.എസ്, എന്നിവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here