കാരാളിമുക്കിൽ ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ല

Advertisement

ശാസ്താംകോട്ട:കാരാളിമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് തിരിയുന്ന ഭാഗത്ത്
ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. ഓട്ടോയും കാറും കാരാളിമുക്ക് ഭാഗത്ത് നിന്ന് വന്നതായിരുന്നു. ഓട്ടോറിക്ഷ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്ക് തിരിയാനുള്ള ശ്രമത്തിനിടെ കാർ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു .ഡ്രൈവർ തുളസീധരൻ പിള്ള,യാത്രക്കാരായ പടിഞ്ഞാറെ കല്ലട പറമ്പിൽ വീട്ടിൽ വേലായുധ കുറുപ്പ്,ഭാര്യ സുശീലാമ്മ,മകൻ അഖിൽ കുറുപ്പ് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മറ്റുള്ളവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ
ചികിത്സയിലാണ്. പ്രവേശിപ്പിച്ചു.നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Advertisement