കഞ്ചാവ് കടത്തികൊണ്ട് വന്നതിന് പത്തനംതിട്ട സ്വദേശിക്കു 3 വർഷം കഠിന തടവും പിഴയും വിധിച്ചു

Advertisement

കരുനാഗപ്പള്ളി.കഞ്ചാവ് കടത്തികൊണ്ട് വന്നതിന് പത്തനംതിട്ട സീതത്തോട് സ്വദേശിക്കു 3 വർഷം കഠിന തടവും 40000 രൂപ പിഴയും വിധിച്

2019 ജൂലൈ മാസം 21 ആം തീയതിയിൽ അന്നത്തെ കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന എ. ജോസ് പ്രതാപും പാർട്ടിയും പട്രോൾ ചെയ്യുന്നതിനിടയിൽ നീണ്ടകര ജോയിന്റ് ജംഗ്ഷന് സമീപത്തു നിന്ന് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ പത്തനംതിട്ട സീതത്തോട് സ്വദേശി അരുൺ മോറയെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
നീണ്ടകര സ്വദേശി ജോൺ ബ്രിട്ടാസിനു വേണ്ടിയാണു കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം (31/7/2024) കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് & സേഷൻസ് ജഡ്ജ് ശാലീന വി ജി നായർ ആണ് പ്രതി അരുൺ മോറ കുറ്റക്കാരനാണെന്നു കണ്ടു 3 വർഷം കഠിന തടവിനും 40000 രൂപ പിഴയും വിധിച്ചത്. പിഴ അയച്ചില്ലെങ്കിൽ 3 മാസം അധിക കഠിന തടവിനും വിധിച്ചിട്ടുണ്ട്.
എക്സ്സൈസ് സംഘത്തിൽ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രിവന്റീവ് ഓഫിസർ ശ്യാകുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജീവ് കുമാർ, വിജു സി എ, ശ്യാംകുമാർ, ജിനു തങ്കച്ചൻ, വനിതാ എക്സ്സൈസ് ഉദ്യോഗസ്ഥരായ ശ്രീമോൾ ആർ, ഷിബി എസ്, എന്നിവർ ഉണ്ടായിരുന്നു.. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ വി. വിനോദ് ഹാജരായി

Advertisement