കൊട്ടാരക്കര-പുത്തൂര്‍ റോഡിലെ യാത്ര ദുസ്സഹമാകുന്നു

Advertisement

കൊട്ടാരക്കര: ഭൂരിഭാഗം കുഴികളും അടയ്ക്കാതെ ചെറിയൊരു ഭാഗം ടൈല്‍ പാകി ഉദ്ഘാടനം ചെയ്ത കൊട്ടാരക്കര-പുത്തൂര്‍ റോഡിലെ യാത്ര ദുസ്സഹമാകുന്നു. റെയില്‍വെ മേല്‍ പാലം മുതല്‍ മാസങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് വാഹന ഗതാഗതം താറുമാറായി. അപകടം പതിവായതോടെ വീട്ടമ്മ ധനകാര്യമന്ത്രിയുടെ കാറിനു മുന്‍പില്‍ പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ സ്ഥലം എംഎല്‍എയും ധനകാര്യ മന്ത്രികൂടിയായ കെ.എന്‍. ബാലഗോപാലിനും സര്‍ക്കാരിനും നാണകേടുണ്ടായതോടെയാണ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. 12 ലക്ഷം രൂപയ്ക്ക് കെആര്‍എഫ്ബിക്കായിരുന്നു നിര്‍മാണ ചുമതല. ഒന്‍പത് ദിവസം അടച്ചിട്ടാണ് റോഡ് നിര്‍മിച്ചത്. ഇതിനു ശേഷം നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനവും ചെയ്തു.
ശേഷം തുറന്ന റോഡ് കണ്ട് നാട്ടുകാര്‍ ഞെട്ടി. തുടക്കത്തില്‍ കുറച്ചു ടൈല്‍സ് നിരത്തി ബാക്കിഭാഗത്തെ കുഴികള്‍ മുഴുവന്‍ അതേപോലെയുണ്ട്. റോഡ് നിര്‍മാണത്തിന്റെ പേരില്‍ അധികൃതര്‍ക്കെതിരെ സാമൂഹ്യമാധ്യങ്ങളില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Advertisement