കെഎംഎംഎലില്‍ ഉണ്ടായ വാതകചോര്‍ച്ച സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താതെ കുറ്റക്കാരെ രക്ഷിക്കാന്‍ നീക്കം

Advertisement

ചവറ. കെഎംഎംഎലില്‍ ഉണ്ടായ വാതകചോര്‍ച്ച സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താതെ കുറ്റക്കാരെ രക്ഷിക്കാന്‍ നീക്കം.ഇന്നലെ വൈകിട്ടാണ് കെഎംഎംഎലില്‍ ടൈറ്റാനിയം ടെട്രാ ക്ളോറൈഡ് എന്ന വാതകം ചോര്‍ന്നത്. പെട്ടെന്നുതന്നെ പ്ളാന്‍റ് നിര്‍ത്തുകയും ലീക്കുണ്ടായ പൈപ്പ് അടയ്ക്കുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുറത്ത് ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാല്‍ കമ്പനിയില്‍ മുന്നറിയിപ്പ് സൈറണ്‍മുഴങ്ങിയതും മൂടല്‍ മഞ്ഞുപോലെ തിരക്കേറിയ ദേശീയ പാതകാണാതായതും പരിഭ്രാന്തി പരത്തി.

എന്നാല്‍ അശ്രദ്ധമായി ക്രൈയിന്‍ കൈകാര്യം ചെയ്തതാണ് അപകടത്തിനിടയാക്കിയതെന്ന് വിവരമുണ്ട്. ചോര്‍ന്ന വാതകം കടന്നുപോകുന്ന ക്രെയിനില്‍ അശ്രദ്ധമായി ചലിപ്പിച്ച ക്രെയിന്‍ തട്ടുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്. അപകടകരമായ വാതകം പോകുന്ന മേഖലയില്‍ ജോലി നടക്കുമ്പോള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ർ സ്ഥലത്തുവേണമെന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ആരുമുണ്ടായിരുന്നില്ല. ഈ പിഴവുകള്‍ മൂടിവയ്ക്കാനാണ് നിസാരമായ ലീക്ക് എന്ന പേരില്‍ പ്രശ്നം മറയ്ക്കുന്നതെന്ന് പറയുന്നു.

Advertisement