തടാക തീരത്ത് വലിയപാടം മേഖലയില്‍ മുള്ളന്‍പന്നിയുടെ സാന്നിധ്യം

ഫയല്‍ ചിത്രം
Advertisement

ശാസ്താംകോട്ട. തടാക തീരത്ത് വലിയപാടം മേഖലയില്‍ മുള്ളന്‍പന്നിയുടെ(കൂരന്‍) സാന്നിധ്യം കണ്ടെത്തി. മേഖലയില്‍ ഇന്നു രാവിലെ മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കണ്ടത് അതിശയമായിരിക്കയാണ്. വനമേഖലയൊന്നുമല്ലാത്ത ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് മുള്ളുകള്‍ കണ്ടത്. അടുത്ത് മറ്റൊരിടത്ത് രക്തം വീണ പാടുകളുമുണ്ട്. രാത്രി നായ്ക്കളുടെ ബഹളം കേട്ടതായി സ്ഥലവാസികള്‍ പറയുന്നു.


ഇതിനടുത്ത മായാറാം എസ്റ്റേറ്റ് ചെമ്പില്‍ ചതുപ്പിന് സമീപം. പത്തുവര്‍ഷത്തിന് മുമ്പ് മണല്‍ലോറിതട്ടി ഒരു മുള്ളന്‍ പന്നി ചത്തത് നാട്ടുകാര്‍ ഓര്‍ക്കുന്നു. അന്ന് അത് വാര്‍ത്തയായിരുന്നു. മേഖലയില്‍ പലയിടത്തും കാട്ടുപന്നി ശല്യം കണ്ടിട്ടുണ്ടെങ്കിലും മുള്ളന്‍ പന്നി സാന്നിധ്യം സാധാരണമല്ല. കൃഷി വന്‍തോതില്‍ നശിപ്പിക്കുന്ന മുള്ളന്‍പന്നി പെരുകിയാല്‍ വലിയ പ്രശ്നമാകും. വന്യജീവിഗണത്തില്‍ പെടുന്ന ഇതിനെ അപകടപ്പെടുത്തുന്നത് കുറ്റമാണ്. കുട്ടികളും വളര്‍ത്തു ജന്തുക്കളും അടുത്തുപോയാല്‍ ആക്രമണം നേരിട്ടേക്കാം.

Advertisement