മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം പ്രതികൾ റിമാൻ്റിൽ

Advertisement

ശാസ്താംകോട്ട. മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം പ്രതികൾ റിമാൻ്റിൽ.14 ദിവസത്തേക്കാണ് അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻ്റ് ചെയ്തത്.പ്രതികളെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലേക്ക് കൊണ്ടുപോയി
പ്രതികൾ ബോധപൂർവ്വം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയെന്ന് റിമാൻ്റ് റിപ്പോർട്ട്.

അജ്മൽ മുൻപും ക്രിമിനൽ കേസിൽ പ്രതിയെന്ന് പോലീസ്.അപകടത്തിൽ പെടുമ്പോൾ കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ.

ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടം. അമിത വേഗതയിൽ എത്തിയ കാർ മൈനാഗപ്പളളി ആനൂർകാവ് സ്വദേശിനികളായ ഫൗസിയയും കുഞ്ഞുമോളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അജ്മൽ കൂട്ടാക്കിയില്ല. തുടർന്ന് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ കുഞ്ഞുമോളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാഹനവുമായി സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയെ നാട്ടുകാരും പോലീസും ചേർന്നാണ് പിടികൂടിയത്. ഡോക്ടർ ശ്രീക്കുട്ടിയെയും അജ്മലിനെയും പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അജ്മലിനെതിരെ നേരത്തെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.അമിതവേഗതയിൽ അലക്ഷ്യമായി എത്തിയ കാറാണ് അപകടം വരുത്തിയതെന്ന് ദൃക്സാക്ഷികൾ.

അപകടശേഷം വാഹനം നിർത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും അജ്മൽ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.
പിന്നീട് ഉള്ള യാത്രയിലും അജ്മൽ നിരവധി വാഹനങ്ങളിൽ ഇടിച്ചെന്നും പോലീസിന് വിവരം ലഭിച്ചു.സംഭവത്തിൽ സ്വമേധയ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ രണ്ടാഴ്ചയ്ക്കകം സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ റൂറൽ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു.സംഭവത്തിന് പിന്നാലെ ഡോക്ടർ ശ്രീകുട്ടിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി . വലിയത്ത് ഹോസ്പറ്റലിലാണ് ഡോക്ടറെ പുറത്താക്കിയത്.ആശുപത്രി യ്ക്ക് കളങ്കം ഉണ്ടാക്കുന്ന നടപടി ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി ആശുപത്രി മാനേജ്മെൻ്റ് പറഞ്ഞു.മദ്യ ലഹരിയിലായിരുന്നു ഇവരുടെ മനുഷ്യത്വമില്ലാത്ത യാത്ര.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here