മുൻ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

Advertisement

കരുനാഗപ്പള്ളി. മുൻ വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി കല്ലേലിഭാഗം വാഴാലികടവ്, രതീഷ്(34), ശാസ്‌താംകോട്ട പോരുവഴി വള്ളിത്തുണ്ടിൽ വീട്ടിൽ ലിമിൽകുമാർ

(52), എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് കല്ലേലിഭാഗം സ്വദേശി ബാബു(53) വിനെയാണ് പ്രതികൾ ഉൾപ്പെട്ട സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാബുവിൻ്റെ സഹോദരനായ ശ്രീജിത്തും പ്രതിയായ രതീഷും തമ്മിൽ ഉണ്ടായിരുന്ന മുൻ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത് ശ്രീജിത്തിനെ അന്വേഷിച്ച് കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 8.45 മണിയോടെ ശ്രീജിത്തിന്റെ

വീട്ടിൽ എത്തിയ പ്രതികൾ വഴക്കുണ്ടാക്കുന്നത് കണ്ട് ശ്രീജിത്തിൻന്റെ സഹോദരനായ ബാബു ചോദ്യം ചെയ്യാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഈ വിരോധത്തിൽ പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം ബാബുവിനെ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചുംപരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്‌ത് നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിൽ ഉൾപ്പെട്ട ലിമിൽകുമാറിന്റെ മകൻ മിഥുൻ (20), ശാസ്‌താംകോട്ട ആയ്ക്കുന്നം കിളക്കാട്ടയ്യത്ത് വീട്ടിൽ അനന്തു(27) എന്നിവരെ നേരത്തെതന്നെ പിടികൂടിയിരുന്നു. എന്നാൽ രതീഷും ലിമിൽകുമാറും ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിൻ്റെ നിർദ്ദേശാനു സരണം കരുനാഗപ്പള്ളി ഇൻസ്പെക്‌ടർ ബിജു വിൻ്റെ നേത്യത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, വേണുഗോപാൽ എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ നൗഫൻജൻ, റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here