എല്ലാ പശുക്കുട്ടികള്‍ക്കും പകുതി വിലയില്‍ കാലിത്തീറ്റ നല്‍കും: മന്ത്രി

Advertisement

ത്തീറ്റ നല്‍കാനുള്ള വിപുലമായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയതായി മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗോവര്‍ദ്ധിനി എന്ന പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ 3950 കിടാങ്ങളെ ഉള്‍പ്പെടുത്തും. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ 32589 പശുക്കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് തീറ്റ നല്‍കി തുടങ്ങും.
നീണ്ടകര പരിമണം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കന്നുകാലി ഇന്‍ഷുറന്‍സ് പുനസ്ഥാപിക്കുമെന്നും കാലികളിലെ വന്ധ്യതയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ ചിതറയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വേനല്‍ ചൂടിലും പ്രകൃതിക്ഷോഭത്തിലും നഷ്ടപ്പെട്ട 181 കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന 41 ലക്ഷം രൂപയുടെ ധനസഹായമാണ് മന്ത്രി വിതരണം ചെയ്തത്. കറവപ്പശുക്കളെ നഷ്ടപ്പെട്ടവര്‍ക്ക് 37500 രൂപ വീതവും നഷ്ടപരിഹാരം നല്‍കി.
ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവന്‍, വൈസ് പ്രസിഡന്റ് ഷേര്‍ലി ഹെന്‍ട്രി, സ്ഥിരംസമിതി അധ്യക്ഷന്‍ യു. ബേബി രാജന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, നീണ്ടകര വെറ്ററിനറി സര്‍ജന്‍ ഡോ. ശ്രീജ ലക്ഷ്മി, ഡോ.കാര്‍ത്തിക, ഡോ. ആര്യ, സുലോചനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here