തേവലക്കരയില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ ബാങ്ക് അപ്രൈയ്‌സര്‍ ചൈന്നെയില്‍ നിന്നും പിടിയിലായി

Advertisement

തേവലക്കര . മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യന്‍ ബാങ്ക് അപ്രൈയ്‌സര്‍ ചൈന്നെയില്‍ നിന്നും പിടിയിലായി.
ഇന്ത്യന്‍ ബാങ്കിന്റെ തേവലക്കര ശാഖയിലെ അപ്രൈസര്‍ തേവലക്കര പാലയ്ക്കല്‍ തെക്കടത്ത് കിഴക്കേ തില്‍ അജിത്ത് വിജയനെയാണ് പിടികൂടിയത്.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്രൈസര്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ച് സമരം നടത്തി. ഇടപാടുകാരെ കേസില്‍പെടുത്തിയത് അധികൃതരുടെ ഗൂഡാലോചനയെന്നാരോപിച്ച് ആണ് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചത്.

അജിത്ത് വിജയനെ ഒന്നാം പ്രതിയാക്കിയാണ് തെക്കുംഭാഗം പൊലീസ് കേസെടുത്തത്. 86.25 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളത്. ബാ ങ്കിലെത്തുന്ന ഉപഭോക്താക്ക ളുടെ പണയ ഉരുപ്പടി എന്ന നി ലയില്‍ അവരെക്കൊണ്ട് ഒപ്പു വച്ച രേഖകള്‍ ഉപയോഗിച്ചാ ണ് മുക്കുപണ്ടം പണയപ്പെടു ത്തിയിരിക്കുന്നത്. പണയം വയ്ക്കാനെത്തുന്ന ഉപഭോക്താക്കള്‍ അറിയാതെ അപ്രൈസര്‍ ചെയ്‌തെന്നാണ് നിഗമനം. എന്നാല്‍ ഉപഭോക്താക്കളുടെ പേരിലുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ ഉപഭോക്താക്കളും അപ്രൈസറും ചേര്‍ന്ന് നടത്തിയ തട്ടിപ്പ് നടത്തി എന്ന നിലയിലാണ് ബ്രാഞ്ച് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ബ്രാഞ്ച് മാനേജരുടെ മൊഴിയില്‍ അപ്രൈസര്‍ അജിത്ത് വിജയനെ കൂടാതെ ഉപഭോക്താക്കളായ 6 പേരുടെ പേരില്‍ പൊലീസ് കേസെടു ത്തിട്ടുണ്ട്.

അതേസമയം പ്രാഥമിക അന്വേഷണത്തില്‍ ഉപഭോ ക്താക്കള്‍ക്ക് പങ്കില്ല എന്ന നി ഗമനത്തിലാണ് പൊലീസ്.എന്നാല്‍ തങ്ങളെ കേസില്‍പെടുത്തിയതില്‍ അധികൃതരുടെ ചതിയുണ്ട് എന്നാണ് സമരക്കാരുടെ പരാതി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here