കൊട്ടാരക്കരയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിലേക്ക് മൂന്ന്  ബൈക്കുകള്‍ അമിത വേഗതയിൽ  പാഞ്ഞുകയറിയ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര റെയിൽ ഓവർ ബ്രിഡ്ജിൽ ദേശീയ പാതയിൽ  ഓടിക്കൊണ്ടിരുന്ന ലോറിക്കു പിന്നിലേക്ക് മൂന്ന്  ബൈക്കുകള്‍ അമിത വേഗതയിൽ  പാഞ്ഞുകയറിയ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ്  അപകടം. അമിത വേഗതയിൽ എത്തിയ   മൂന്നു ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കൊല്ലത്തേക്കു പോവുകയായിരുന്ന   ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊട്ടാരക്കര പാലംമുക്ക്  ലീനാ ഭവനില്‍ ഹൃദേഷ്(23) ആണ് മരിച്ചത്. മറ്റു ബൈക്കുകള്‍ ഓടിച്ചിരുന്ന വല്ലം  പാലവിള വീട്ടില്‍ ജെറിന്‍(22), നല്ലില കല്ലുവിള തെക്കെതില്‍ നിഥിന്‍(22) എന്നിവര്‍ക്കു പരിക്കു പറ്റി. നിഥിന്റെ പരിക്ക് ഗുരുതരമാണ്. ലോറിക്കു പിന്നിലിടിച്ച്  ബൈക്കുക്കൾ തകർന്നു  തലയും ശരീരവും  തകര്‍ന്ന ഹൃദേഷ് തത്സമയം മരിച്ചു. മൂന്നു ബൈക്കുകളും നടു റോഡിലും ഹൈവെ ബാരിക്കേടിന്  അപ്പുറത്ത് വരെ ചിന്നി  ചിതറി കിടക്കുന്ന നിലയിലായിരുന്നു. ബൈക്കുകളിലൊരെണ്ണം റോഡരികിലെ ബാരിക്കേഡിനു പുറത്തേക്കു തെറിച്ചു പോയിരുന്നു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് ബൈക്കുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഹൃദേഷിന്റെ അച്ഛന്‍: സുനില്‍ കുമാര്‍(രാജസ്ഥാന്‍). അമ്മ: ബീന(ക്ലര്‍ക്ക്, കൊല്ലം കളക്ടറേറ്റ്).

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here