പുനലൂര്‍ .കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിലെ ഏക്കറു കണക്കിന് വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടിച്ചത്. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 3 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അഞ്ചേക്കറിൽ പുതുതായി പ്ലാന്റ് ചെയ്ത ആയിരക്കണക്കിന് എണ്ണപ്പന തൈകൾ കത്തി നശിച്ചു. കടയ്ക്കൽ,പുനലൂർ സ്റ്റേഷനുകളിലെ അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു. കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണം.
ഫയർഫോഴ്സ് വാഹനങ്ങൾക്ക് തീപിടുത്തം നടന്ന എരിയകളിലേക്ക് എത്തിച്ചേരാൻ കഴിയാത്തത് തീ നിയന്ത്രണവിധേയമാക്കാൻ തടസ്സമാകുന്നു
ഓയിൽ പാം വനം വകുപ്പിൽ നിന്ന് ലീസിനെടുത്ത ഭൂമിയിലണ് എണ്ണപ്പന കൃഷി ചെയ്തിരിക്കുന്നത്
പ്രധാന പ്രശ്നം കുളത്തൂപ്പുഴയിൽ ഒരു ഫയർസ്റ്റേഷൻ ഇല്ല എന്നുള്ളതാണ്
വനമേഖലയായ ഇവിടെ ഫയർ സ്റ്റേഷൻ വേണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
ചിലരുടെ ഇടപെടലാണ് ഇവിടെ അനുവദിച്ച ഫയർ സ്റ്റേഷൻ മറ്റൊരിടത്തേക്ക് മാറ്റാൻ കാരണമെന്നും ആക്ഷേപമുണ്ട്
ഫയർവാച്ചർമാരെ നിയോഗിച്ചിട്ടില്ല
റോഡു പണിക്കായുള്ള വാഹനങ്ങളിലും മറ്റും വെള്ളം എത്തിച്ച തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്
കണ്ടഞ്ചിറ എസ്റ്റേറ്റിനു പുറമെ മറ്റു എസ്റ്റേറ്റുകളിലെ തൊഴിലാളികളെയും തീ നിയന്ത്രണവിധേയമാക്കുന്നതിനായി എത്തിച്ചു തുടങ്ങി
ഫയർഫോഴ്സ് വാഹനങ്ങൾക്ക് തീപിടുത്തം നടന്ന എരിയകളിലേക്ക് എത്തിച്ചേരാൻ കഴിയാത്തത് ഈ നിയന്ത്രണവിധേയമാക്കാൻ തടസ്സമാകുന്നു
മരങ്ങളിലേക്ക് തീ പടർന്നു. നിരവധി മരങ്ങൾ കത്തിനശിച്ചു. കാട് തെളിയ്ക്കാതെ തൈ വെച്ചുഎന്നാക്ഷേപമുണ്ട്.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ തീപിടുത്തമുണ്ടായി. കോടികളുടെ നഷ്ടം
അടിക്കാട് വെട്ടാൻ ടെണ്ടർ ക്ഷണിച്ചിരുന്നു. കുറഞ്ഞ നിരക്കിന് നൽകുകയും ചെയ്തു
തീപിടുത്തത്തിൽ ദുരൂഹത. സമീപം വനാതിർത്തിയായതിനാല്‍ ജാഗ്രത ഏറെ വേണ്ടതാണ്. മറ്റൊരു ഭാഗത്ത് വീടുകൾ ഉള്ളതും ഭീഷണിയാണ്.