ഡോ.വന്ദനാ ദാസ് കേസ്; ആശുപത്രിയിലെ ദൃശ്യങ്ങള്‍ സയന്റിഫിക് വിദഗ്ധ തിരിച്ചറിഞ്ഞു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കൊലചെയ്യപ്പെട്ട കേസിലെ സാക്ഷിയായ സയന്റിഫിക് വിദഗ്ധയുടെ വിസ്താരം കൊല്ലം അഡീ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ തുടരുന്നു.
ആശുപത്രിക്കുള്ളില്‍ അക്രമം നടക്കുന്നതറിഞ്ഞ്, അക്രമിയെ നേരിടാന്‍ പോലീസുകാര്‍ പുറത്തുനിന്ന് കസേര എടുത്തു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സയന്റിഫിക് വിദഗ്ധ കോടതിയില്‍ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട തുടര്‍ വിസ്താരം 24ന് നടക്കും.
ഡോ. വന്ദനാ ദാസ് കൊലചെയ്യപ്പെട്ട ദിവസം ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതായി സയന്റിഫിക് വിദഗ്ധ നേരത്തെ കോടതി മുമ്പാകെ മൊഴി നല്കിയിരുന്നു.
സംഭവ ദിവസം വെളുപ്പിനെ പ്രതി സന്ദീപിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ സ്‌ക്രീനില്‍ കാണിച്ചത് തിരിച്ചറിഞ്ഞ സാക്ഷി ആ ദൃശ്യങ്ങളില്‍ കാണുന്നവര്‍, ഫോറന്‍സിക് പരിശോധനക്കായി ലഭിച്ച ചിത്രങ്ങളില്‍ ഉള്ളവരാണെന്നും നേരത്തെ മൊഴി നല്കിയിരുന്നു.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here