കരുനാഗപ്പള്ളി ഇടക്കുളങ്ങരയില്‍ ഉല്‍സവ സ്ഥലത്ത് ആണുങ്ങളെ നാണിപ്പിച്ച് പെണ്ണുങ്ങള്‍ പൊരിഞ്ഞഅടി,ഉല്‍സവം കലക്കലെന്താ പെണ്ണുങ്ങള്‍ക്ക് പറ്റില്ലേ ഗയ്സ്…വിഡിയോ

Advertisement

കരുനാഗപ്പള്ളി. ഉല്‍സവ സ്ഥലത്ത് ആണുങ്ങള്‍ ഏറ്റുമുട്ടുന്നത് പതിവു നാടന്‍ കാഴ്ചയാണ്. നാട്ടിലെ സകല വൈരാഗ്യങ്ങള്‍ക്കും പരിഹാരമാകുന്നത് ഉല്‍സവപറമ്പിലാണ്. അതിനാല്‍തന്നെ ഉല്‍സവപറമ്പില്‍ കമ്മിറ്റിക്കാരും പൊലീസും ജാകരൂകരായി ഇത്തരം അടിക്കാരെ പൊക്കാന്‍ ചുറ്റുന്നതും പതിവാണ്. അപ്പോള്‍ പൊലീസിനും കമ്മിറ്റിക്കാര്‍ക്കും അടികിട്ടുന്നതും പതിവുതന്നെ.

ഇവിടെ ഇടക്കുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവത്തിനിടെയാണ് ആണുങ്ങളെ നിഷ്പ്രഭരാക്കി പെണ്ണുങ്ങള്‍ തമ്മിലടിച്ചത്. ബന്ധുക്കളായ യുവതികളാണ് സമാപന ഉല്‍സവ രാത്രി പരിപാടിക്കിടെ ഏറ്റുമുട്ടിയത്. കുടുംബപ്രശ്‌നത്തിന്റെ പേരിലായിരുന്നു ഏറ്റുമുട്ടല്‍. കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി രണ്ടുമാസത്തിനുശേഷം ഇവരെ തിരികെകൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.

ഇടക്കുളങ്ങര സ്വദേശിയായ യുവതി മാസങ്ങൾക്ക് മുൻപുരണ്ട് കുട്ടികളെ ഉപേക്ഷിച്ചു പോയി ഈ കുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലുമായിരുന്നു. ഉൽസവം ആഘോഷിക്കാൻ അമ്പലപ്പറമ്പിലെത്തിയ കുട്ടികളെ യുവതികൂട്ടികൊണ്ടു പോകാൻ ശ്രമിച്ചതാണ് അങ്കത്തിന് കാരണമായത്.

കുട്ടികളെ വിട്ട് കൊടുക്കാൻ സഹോദരൻ്റെ ഭാര്യയും ബന്ധുക്കളും തയ്യാറാകാത്തതിനെ തുടർന്നാണ് ഗാനമേളക്കിടയിൽ തല്ലുണ്ടായത്‌.തടസംപിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും കാണാം. അടി പേടിച്ച് കലാപരിപാടികാണാനെത്തിയ സ്ത്രീകള്‍ കൂട്ടമായി പോകുന്നതും കാണാം.അടി കണ്ട് നാണം തോന്നിയആണുങ്ങള്‍ സഹായത്തിന് കമ്മിറ്റിക്കാരെ വിളിക്കുന്നുണ്ട്. ഉല്‍സവം ഇവര്‍ കലക്കിയെന്നും പിന്നീട് ഇവരെ പിരിച്ചുവിട്ട് പുനരാരംഭിച്ചെന്നും പറയുന്നു.സംഭവ സമയത്ത് പോലീസ് ഉണ്ടായിരുന്നിട്ടും പരാതിയില്ലാത്തതിനാൽ കേസ്സെടുത്തിട്ടില്ല.

Advertisement