ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,മഴയില്‍ ജീവിതം വഴിമുട്ടി ഹിമാചല്‍പ്രദേശ്

Advertisement

ഹിമാചൽ പ്രദേശിൽ മഴമൂലം ജീവൻ നഷ്ടമായത് 257 പേർക്ക്. രാജ്യത്ത് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായതും ഹിമാചൽ പ്രദേശിലാണ്. 7000 കോടി രൂപയോളം വരുന്ന നാശനഷ്ടമാണ് ഉണ്ടായത്. 1376വീടുകൾ പൂർണ്ണമായും തകർന്നു.

സംസ്ഥാനത്ത് 90 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. രണ്ട് ദേശീയപാത ഉൾപ്പെടെ 450 ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 59 ജലവിതരണ പദ്ധതികൾ പൂർണമായും തടസ്സപ്പെട്ടു. അതേസമയം ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന ഭരണകൂടം അവധി പ്രഖ്യാപിച്ചു.

Advertisement