ആധാര്‍ കാര്‍ഡിന്റെ കോപ്പി മാത്രം ഉപയോഗിച്ച് സിം കിട്ടിയിരുന്ന കാലം മാറുന്നു… നാളെ മുതൽ പുതിയ നിയമം

Advertisement

ആധാര്‍ കാര്‍ഡിന്റെ കോപ്പി മാത്രം ഉപയോഗിച്ച് സിം കിട്ടിയിരുന്ന കാലം മാറുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്‌ക്കാനും രാജ്യവിരുദ്ധ ശക്തികള്‍ സിംകാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങിയെടുത്ത് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇല്ലാതാക്കാനും ഉദ്ദേശിച്ച് കേന്ദ്രം നടപ്പാക്കുന്ന പുതിയ സിം കാര്‍ഡ് നിയമം ഡിസംബര്‍ ഒന്നിന് പ്രാബല്യത്തിലാകുകയാണ്.
പുതിയ വ്യവസ്ഥകള്‍ പ്രകാരം സിംകാര്‍ഡ് വില്പ്പനക്കാരുടെ രേഖകള്‍ പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കും.
നിരവധി കണക്ഷനുകള്‍ ഒന്നിച്ച് നല്കുന്ന സംവിധാനം റദ്ദാക്കി.
ടെലികോം കമ്പനികള്‍ തങ്ങളുടെ ഫ്രാഞ്ചൈസികളും വില്പ്പന ഏജന്റുമാരെയും വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യണം.
ഒരനുമതിയും ഇല്ലാത്ത ഏജന്റുമാര്‍ രാജ്യവിരുദ്ധര്‍ക്ക് സിം കാര്‍ഡ് നല്കുന്നത് തടയാനാണിത്.
വില്പ്പനക്കാര്‍ രേഖാമൂലം ലൈസന്‍സ് സഹിതം കരാര്‍ ഒപ്പിടണം.
നിലവിലുള്ള സിം ഏജന്റുമാര്‍ 12 മാസത്തിനകം ഇത്തരം കരാറില്‍ ഒപ്പിടണം.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ ഏജന്റുമാരുടെ ലൈസന്‍സ് റദ്ദാക്കും. മൂന്നു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തും.
ഏതെങ്കിലും മൊബൈല്‍ നമ്പര്‍ ഡിസ്‌കണക്ട് ആയാല്‍ ആ നമ്പര്‍ 90 ദിവസത്തേക്ക് മറ്റാര്‍ക്കും നല്കില്ല.
പുതിയ സിം വാങ്ങുന്നവരുടെ കെവൈസി (ഉപഭോക്താവിനെ അറിയുക)രേഖകള്‍ നിര്‍ബന്ധം.
പുതിയ സിം എടുക്കാന്‍, ഏജന്റുമാര്‍, ആധാര്‍ കാര്‍ഡിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വ്യക്തിവിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണം.

Advertisement