അമേഠിയും, റായ്ബറേലിയുമടക്കം, 49 സീറ്റുകളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ

Advertisement

ന്യൂഡെല്‍ഹി. അമേഠിയും, റായ്ബറേലിയുമടക്കം, 49 സീറ്റുകളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ.ആറു സംസ്ഥാന ങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 695 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്. പ്രതിപക്ഷം നുണ പ്രചരണം നടത്തുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അനിയന്ത്രിത മായ ആൾത്തിരക്കിനെ തുടർന്ന് ഉത്തർ പ്രദേശിലെ ഫുൽപൂരിലെ സംയുക്ത വേദിയിൽ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാനാകാതെ മടങ്ങി.
ആർ എസ് എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നെന്ന് അധ്യക്ഷൻ ജെ പി നദ്ധ.

ആറു സംസ്ഥാന ങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നാളെ. നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ജമ്മു കശ്മീർ, ലഡാക്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കർശന സുരക്ഷ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്‌.കഴിഞ്ഞ നാലു ഘട്ടങ്ങളിലും ബംഗാളിൽ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

രാഹുൽ ഗാന്ധി, രാജ് നാഥ് സിങ്, പീയുഷ് ഗോയൽ,സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.ജാർഖണ്ടി ലും ബംഗാളിലുമായി നടത്തിയ പ്രചാരണ റാലികളിൽ പ്രധാന മന്ത്രി മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.

ജനത്തിരക്കിൽ സുരക്ഷാ ബാരിക്കേഡുകളും മൈക്കും ഉച്ചഭാഷിണികളും തകർന്നതോടെ ഫുൽപൂരിലെ സംയുക്ത റാലിയിൽ
രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും സംസാരിക്കാനാതെ മടങ്ങി.

ആർ എസ് എസ് സഹായം ആവശ്യമുണ്ടായിരുന്ന കാലത്ത് നിന്നും ബിജെപി വളർന്നെന്ന് അധ്യക്ഷൻ ജെ പി നദ്ധ.ഇന്ന് ഒറ്റക്ക് പ്രവർത്തിക്കാനുള്ള ശേഷി ഇന്ന് പാർട്ടിക്ക് ഉണ്ടെന്നും നദ്ധ.

ആർ എസ് എസ് സാമൂഹ്യ സാംസ്കാരിക സംഘടന ആണെന്നും
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി അധ്യക്ഷൻ പറഞ്ഞു.

ആർ എസ് എസും ബിജെപിയുമായി ഭിന്നത ഉണ്ടെന്നും, തെരഞ്ഞെടുപ്പിൽ ആർ എസ് എസ് ന്റെ പിന്തുണ ഇല്ലെന്നും, ശിവസേന നേതാവ് ഉദ്ധ വ് താക്കറെ യുടെ ആരോപണം നിലനിൽക്കെയാണ് നദ്ധ യുടെ പരാമർശം.

Advertisement