മൃഗബലിക്ക് തെളിവില്ലന്ന് പോലീസ് ; ഡി കെ ശിവകുമാറിന് ഭ്രാന്തെന്ന് എം വി ഗോവിന്ദൻ

Advertisement

കണ്ണൂർ: തനിക്കും സർക്കാരിനുമെതിരെ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും മൃഗബലിയും നടന്നതായി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ വെളിപ്പെടുത്തലിനെതിരെ വ്യാപക പ്രതിഷേധം. മൃഗബലി നടന്നു എന്ന ആരോപണത്തിൽ കേരളാ പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പിലോ, മാടായിക്കാവ് ക്ഷേത്രത്തിലോ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകി.

കേരളത്തിലെ ക്ഷേത്രആചാരങ്ങളെയും, സംസ്ക്കാരത്തെയും കുറിച്ച് അറിയാത്ത ശിവകുമാർ പറയുന്നതിന് ഭ്രാന്ത് എന്നല്ലാതെ എന്താണ് പറയുകയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

ഡി കെ ശിവകുമാർ പറഞ്ഞത്

തനിക്കും കർണാടക സർക്കാരിനുമെതിരെ കേരളത്തിൽ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. മൃഗങ്ങളെ ബലി നൽകുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തിൽ നടത്തിയത്. തന്നെയും മുഖ്യമന്ത്രിയെയും കർണാടക സർക്കാരിനെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെടട് സ്ഥലത്ത് മന്ത്രവാദ ചടങ്ങുകൾ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവർ രാജകണ്ഡക, മരണ മോഹന സ്തംഭന യാഗങ്ങൾ നടത്തി. കേരളത്തിൽ നടക്കുന്ന മന്ത്രവാദ ചടങ്ങുകളെ കുറിച്ച് അറിയുന്നവരാണ് യാഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് ഞങ്ങൾക്ക് വിവരം നൽകിയത്

21 ആടുകൾ, മൂന്ന് പോത്തുകൾ, 21 കറുത്ത ചെമ്മരിയാടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. കർണാടകയിലെ ചില രാഷ്ട്രീയക്കാർ ഇതിന് പിന്നിലുണ്ടെന്നും ഡികെ ശിവകുമാർ ആരോപിച്ചു.

Advertisement