അവസാനഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്

Advertisement

ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്. 57 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളിൽ മൂന്നെണ്ണം എത്തി സംവരണവും 13 എണ്ണം എസ് സി സംവരണവും ശേഷിച്ച 41 എണ്ണം ജനറൽ വിഭാഗത്തിലും ഉൾപ്പെടുന്നു. 57 ലോക്സഭാ മണ്ഡലങ്ങൾക്ക് സമാന്തരമായി ഒഡീഷ്യയിലെ 42 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇന്ന് നടക്കും.

ഇന്ന് വോട്ടിംഗ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത ചൂടിനെ നേരിടാൻ വിപുലമായ ക്രമീകരണത്തിന് നിർദ്ദേശിച്ചു തെരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ ബൂത്തുകളിലും ആവശ്യമായ കുടിവെള്ള സൗകര്യം ഒരുക്കണം എന്ന് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വോട്ടുചെയ്യാൻ എത്തുന്ന ആളുകൾക്ക് ആവശ്യമായിട്ടുള്ള വൈദ്യസഹായം ഉറപ്പാക്കണം. ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ ഒഴിവാക്കുന്ന വിധത്തിൽ വിശ്രമിക്കാൻ ആയുള്ള സൗകര്യങ്ങളും തയ്യാറാക്കണം. അടിയന്തര സാഹചര്യം ആയി പരിഗണിച്ച് ആവശ്യമായ വൈദ്യസഹായവും ബൂത്തുകളിൽ ഉണ്ടാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പഞ്ചാബിലെ പഞ്ചാബ് സാഹിബിൽ നിന്ന് ജനവിധി തേടുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ
അൻഷൂൾ അവി ജിത്ത് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഹിമാചൽപ്രദേശിലെ
മാണ്ടി ലോക്സഭാ മണ്ഡലത്തിൽ കങ്കണാ റണാവത്ത് കോൺഗ്രസിലെ വിക്രമാദിത്യ സിംഗിനെ നേരിടുന്നു. ഹിമാചൽപ്രദേശിലെ
ഹാമീർ പൂർ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് സിംഗ് താക്കൂർ ജനവിധി തേടുന്നത്. ഇന്ന് വോട്ടിംഗ് നടക്കുന്ന 57 മണ്ഡലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്.