അവസാനഘട്ടം വിധിയെഴുത്തിൽ ഭേദപ്പെട്ട പോളിംഗ്,അക്രമം വ്യാപകം

Advertisement

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വിധിയെഴുത്തിൽ ഭേദപ്പെട്ട പോളിംഗ്.ബംഗാളിൽ പരക്കെ അക്രമം.സൗത്ത് 24 പർഗാനാസിൽ ആൾക്കൂട്ടം വോട്ടിംഗ് യന്ത്രങ്ങൾ കുളത്തിൽ എറിഞ്ഞു.ഇന്ത്യാസഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ.മമത ബാനർജിയും എംകെ സ്റ്റാലിനും പങ്കെടുക്കില്ല.

രാജ്യത്തെ 57 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലവും ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ ഹിമാചൽ പ്രദേശിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി.ഒഡിഷയിലാണ് കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനിയുടെ ബംഗാളിൽ സംഘർഷം ഉണ്ടായി. സൗത്ത് 24 പർഗാനാസിൽ അക്രമാസക്തരായ ആൾക്കൂട്ടം വോട്ടിംഗ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞു. കുൽത്തായിലെ 40,41നമ്പർ ബൂത്തുകളിലെ യന്ത്രങ്ങളാണ് ആൾക്കൂട്ടം നശിപ്പിച്ചത്. വോട്ട് ചെയ്യാൻ ടിഎംസി പ്രവർത്തകർ അനുവദിച്ചില്ല എന്ന് ആരോപിച്ചാണ് വോട്ടിംഗ് മെഷീൻ കുളത്തിൽ ഇട്ടത്.

സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം നടത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു.പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബിൽ വോട്ടിങ്ങിനു മുൻപ് അമൃത്സറിൽ ആം ആദ്മി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. അക്രമികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഇന്ന് വോട്ടിംഗ് പൂർണമാകുന്നത്തോടെ കൂടുതൽ പദ്ധതികൾ ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി യോഗം ചേരുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗേയുടെ വസതിയിൽ വച്ചാണ് യോഗം.

Advertisement