മദ്യപിച്ച് രണ്ട് പേരെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയായ പതിനേഴുകാരന്ർറെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു

Advertisement

പൂനെ. മദ്യപിച്ച് രണ്ട് പേരെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയായ പതിനേഴുകാരന്ർറെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.അതേസമയം കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത്പവാർ നിഷേധിച്ചു.

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മകനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തിയ അമ്മയും ഒടുവിൽ അറസ്റ്റിൽ . ശിവാനി അഗർവാളാണ് ഒളിവ് ജീവിതത്തിനിടെ പൊലീസ് പിടിയിലായത്. പ്രതിയായ 17കാരനെ വൈദ്യ പരിശോധനയ്ക്കായി പൂനെയിലെ സസൂൺ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ ശിവാനിയും ഉണ്ടായിരുന്നു. പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടിയിലെറിഞ്ഞ ഡോക്ടർ പകരം പരിശോധനയ്ക്ക് അയച്ചത് അമ്മയുടെ രക്തം. ഇതിന് കൈക്കൂലിയായി ഡോക്ർമാർ കൈപറ്റിയത് 3 ലക്ഷം രൂപ. ഒത്തുകളിച്ച ഡോക്ടർമാർ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോൾ അമ്മയും. പ്രായപൂർത്തിയാകാത്ത മകന് ആഡംബര കാർ ഒടിക്കാൻ നൽകിയതിന് ശിവാനിയുടെ ഭർത്താവും പൊലീസ് കസ്റ്റഡിയിലാണ്.

കുടുംബ ഡ്രൈവറെ കുറ്റമേൽക്കാൻ ഭീഷണിപ്പെടുത്തിയതിന് ഭർത്താവിന്ർറെ അച്ഛനും പിടിയിലായി. ചുരുക്കത്തിൽ പണം ഉപയോഗിച്ച് നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച കുടുംബമാകെ അഴിക്കുള്ളിലായി. അതേസമയം സംഭവത്തിൽ പ്രതിക്ക് അനുകൂലമായി പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത് പവാർ തള്ളി. തന്ർറെ പാർട്ടിക്കാരനായ എംഎൽഎ പൊലീസ് സ്റ്റേഷനിൽ സംഭവ ദിനം പോയത് കാര്യങ്ങൾ അന്വേഷിക്കാൻ മാത്രമാണെന്നും അജിത് പറഞ്ഞു.

Advertisement