അരുണാചലിൽ ബിജെപി മുന്നണിയും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയും നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി

Advertisement

ന്യൂഡെല്‍ഹി. അരുണാചൽ, സിക്കിം നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ച ഉറപ്പിച്ച നിലവിലുള്ള മുന്നണികൾ. അരുണാചലിൽ ബി.ജെ.പി മുന്നണിയും സിക്കിമിൽ സിക്കിം ക്രാന്തികാരി മോർച്ചയും നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്.

അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റുകൾ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 10 സീറ്റുകളിൽ അടക്കം 46 സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവർ എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചിരുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. എന്‍പിപി 8 ഉം മറ്റുള്ളവര്‍ 7 ഉം സീറ്റുകളിൽ വിജയിച്ചു. തുടര്‍ഭരണം ഉറപ്പാക്കിയ സഹചര്യത്തിൽ ബിജെ.പി പ്രപർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയഘോഷം നടത്തി.

സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിൽ തുടരും. 32 സീറ്റുകളിൽ 31 ലും അവർ ഒന്നാമതെത്തി. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് ഇവിടെ വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റിൽ വിജയിച്ചു. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി ആണ് എസ്കെഎം അധികാരത്തിലെത്തിയത്.