മൂന്നാം മോദി മന്ത്രി സഭയിൽ ആരൊക്കെ,കേരളത്തിന് എന്താകും

Advertisement

ന്യൂഡെല്‍ഹി.മൂന്നാം മോദി മന്ത്രി സഭയിൽ മുൻ മന്ത്രി സഭയിലെ പ്രധാന നേതാക്കൾ എല്ലാം തുടരുമെന്ന് സൂചന.ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷ യും പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ്ങും തുടർന്നേക്കും. കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് പുറമേ രാജീവ്‌ ചന്ദ്രശേഖറും മന്ത്രി സഭയിൽ ഉൾപ്പെടാൻ സാധ്യത. മന്ത്രി സഭയിൽ വനിതകൾക്ക് കൂടുതൽ അവസരം നൽകിയേക്കും എന്ന് സൂചന. നിര്‍മ്മല സീതാരാമനെ കൊണ്ടുവന്നേക്കും.

നിർണായക വകുപ്പുകൾ സഖ്യ കക്ഷികൾക്ക് വിട്ടു നൽകേണ്ട എന്നാണ് ബിജെപി യുടെ തീരുമാനം. പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും,ആഭ്യന്തര മന്ത്രിസ്ഥാനത്ത് അമിത് ഷായും തുടരും.നിതിൻ ഗഡ് കരി,എസ് ജയശങ്കർ,
പീയുഷ് ഗോയൽ, നിർമല സീതാരാമൻ,അടക്കം രണ്ടാം മോദി മന്ത്രി സഭയിലെ മുതിർന്ന മന്ത്രിമാർ എല്ലാവർക്കും ഇത്തവണയും മന്ത്രി സ്ഥാനം ലഭിച്ചേക്കും. ബിജെപി അധ്യക്ഷൻ ജെ പി നദ്ധയും മന്ത്രി സഭയിൽ ഉണ്ടാകും.

മുൻമുഖ്യ മന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഖട്ടാർ എന്നിവരും ഇത്തവണ മന്ത്രി മാരാകും

കേരളത്തിൽ നിന്നും
സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉറപ്പെ ന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം. രാജീവ്‌ ചന്ദ്ര ശേഖറിനും മന്ത്രി സഭയിൽ ഇടമുണ്ടാകും എന്നാണ് സൂചന. തമിഴ് നാട്ടിൽ നിന്നും സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ യെ മന്ത്രി സഭയിൽ എടുക്കുന്നതും പരിഗണനയിൽ ഉണ്ട്.

കർണ്ണാടകയിൽ നിന്നും എച് ഡി കുമാര സ്വാമി അടക്കം 3 മന്ത്രിമാർ ഉണ്ടാകും.രണ്ടാം മോദി. മന്ത്രി സഭയിൽ ബിജെപി ക്ക് തലവേദന യായ റെയിൽവേ വകുപ്പ് ജെ ഡി യു വിനും കൃഷി വകുപ്പ് ടിഡിപി ക്കും നൽകുന്നത് പരിഗണയിൽ ഉണ്ട്.

മൂന്നാം മോദി മന്ത്രി സഭയിൽ വനിതകൾക്കും, പുതു മുഖങ്ങൾക്കും കൂടുതൽ അവസരം നൽകുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന വിവരം.