ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ അവഗണിച്ചു,ട്രെയിൻ അപകടത്തിന് കാരണമിതെന്ന് റെയിൽവേ ബോർഡ്

Advertisement

ഡാര്‍ജിലിംങ്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, സിഗ്നൽ അവഗണിച്ചതിന് തുടർന്നുണ്ടായ മാനുഷികമായ പിഴവാണ്, പിടികൂടിയിൽ 15 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണമെന്ന് റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ ജയ വർമ്മ സിൻഹ.വിശദമായ അന്വേഷണത്തിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും റെയിൽവേ.റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലോക്കോ പൈലറ്റ് മാരുടെ സംഘടന രംഗത്തുവന്നു.

റെയിൽവേ സുരക്ഷാ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് അപകടത്തിന്റെ ഉത്തരവാദിത്വം മരിച്ച ലോക്കോ പൈലറ്റിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹം ആണെന്ന് സംഘടന പ്രതികരിച്ചു. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം തകരാറിലായതിനാൽ, കാഞ്ചൻജംഗ എക്സ്പ്രസിന് 8.20 നും ഗുഡ്സ് ട്രെയിനിന് 8.35 നും കടന്ന് പോകാൻ ‘പേപ്പർ ലൈൻ ക്ലിയറൻസ് നൽകിയിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.അപകടം നടന്ന പ്രദേശത്ത് റെയിൽവേ ലൈൻ പുനസ്ഥാപിച്ച് ഗതാഗത യോഗ്യമാക്കിയതായി റെയിൽവേ അറിയിച്ചു.ഗവർണർ സി വി ആനന്ദബോസ് അപകട സ്ഥലം സന്ദർശിച്ചു,പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ കണ്ടു.ആറു പേരുടെ നില അതീവ ഗുരുതരമാണെന്നും ഗവർണർ അറിയിച്ചു.