അരവിന്ദ് കേജരിവാളിൻ്റെ ജാമ്യത്തിന് ദില്ലി ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ

Advertisement

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ ജാമ്യത്തിന് ദില്ലി ഹൈക്കോടതിയുടെ താല്ക്കാലിക സ്റ്റേ. ഇ ഡി യുടെ അപ്പീൽ തീർപ്പാക്കുന്നത് വരെയായിരിക്കും സ്റ്റേ. ഇ ഡി യുടെ അപ്പീൽ ഉടൻ കേൾക്കും. അതു കൊണ്ട് ഇന്ന് കേജരിവാളിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
അറസ്റ്റിലായി ഇന്ന് മൂന്ന് മാസം തികയാനിരിക്കെയാണ് ഡൽഹി റോസ് അവന്യു കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന് കോടതി ഉത്തരവ് ഇട്ടിരുന്നു.
ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന ഇ ഡി യുടെ ആവശ്യം കോടതി തള്ളിയതാണ്.ഇതിനെ തിരെയാണ് ഹൈക്കോടതിയെ ഇഡി സമീപിച്ചത്. നേരത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജരിവാളിനു സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധിക്ക് ശേഷം ജൂൺ രണ്ടിനാണ് കെജ്രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയത്.

അനധികൃതമായി ലൈസൻസ് നൽകാൻ എ.എ.പിയിലെ മുതിർന്ന നേതാക്കൾ കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇത് ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നതുമാണ് കെജ്രിവാളിനെതിരെയുള്ള കേസ്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

Advertisement