യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ആറ് ലക്ഷം രൂപയ്ക്ക് വിൽപന നടത്തി, സിബിഐ

Advertisement

ന്യൂഡെല്‍ഹി. യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ആറ് ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി സിബിഐ.വിൽപന നടന്നത് ഡാർക്ക് വെബിലും ടെലഗ്രാമിലും.ചില കോച്ചിംഗ് സെന്ററുകൾ സിബിഐ നിരീക്ഷണത്തിൽ.ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളത് വൻ റാക്കറ്റെന്നും സിബിഐ.നെറ്റ് പുനപരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും

നാഷണൽ സൈബർ ക്രൈം ത്രെഡ് അനലിറ്റിക്സ് യൂണിറ്റ് യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷാ റദ്ദാക്കിയത്. ക്രമക്കേട് അന്വേഷിക്കാൻ വിഷയം സിബിഐ കൈമാറി. ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐയുടെ പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.നെറ്റ് പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നു.ചോദ്യപേപ്പർ ആവശ്യക്കാർക്ക് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നുമാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.ഡാർക്ക് വെബ്ലൂടെയും എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങൾ വഴിയുമാണ് ചോദ്യപേപ്പർ ചേർത്തി നൽകിയത്.

ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ള ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല. പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെതിരെയുള്ള സിബിഐ അന്വേഷണം പല സംസ്ഥാനങ്ങളും ചില കോച്ചിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. ചോദ്യപേപ്പറിനായി വൻ തുക കൈമാറിയത് ഏതു മാർഗം വഴിയാണെന്നതും സിബിഐ പരിശോധിച്ചുവരുന്നു.നീറ്റ്പരീക്ഷയിൽ ചോദ്യപേപ്പർ ചോർത്തയുള്ള പരാതിയിൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലും ചില മാഫിയകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രക്ഷിതാക്കൾ വൻ തുക ഇവർക്ക് നൽകിയതായും വിദ്യാർത്ഥികൾ മൊഴി നൽകിയ പശ്ചാത്തലം ഉണ്ട്

Advertisement