ഭരണ – പ്രതിപക്ഷ പോരാട്ടത്തിന്റ കേന്ദ്രമായി വീണ്ടും ചെങ്കോൽ രാഷ്ട്രീയം

Advertisement

ന്യൂഡെല്‍ഹി. ഭരണ – പ്രതിപക്ഷ പോരാട്ടത്തിന്റ കേന്ദ്രമായി വീണ്ടും ചെങ്കോൽ രാഷ്ട്രീയം. നയ പ്രഖ്യാപന പ്രസംഗത്തിനെത്തിയ രാഷ്ട്ര പതിയെ ചെങ്കോൽ കൊണ്ട് എതിരേറ്റതോടെയാണ് വിവാദത്തിനു തുടക്കമായത്. പാർലമെന്റിൽ ചെങ്കൊലിനു പകരം ഭരണ ഘടന സ്ഥാപിക്കണമെന്ന് സമാജ് വാദി പാർട്ടി.
ആവശ്യം തള്ളിയ ബിജെപി പ്രതിപക്ഷം തമിഴ് സംസ്കാരത്തെയും ചെങ്കൊലിനെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.

സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പാർലമെന്റിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു വിനെ സ്വീകരിക്കുന്ന ചടങ്ങിൽ പതിവ് ആചാരക്രമങ്ങൾക്കൊപ്പം ഇത്തവണ ചെങ്കോലും ഇടം പിടിച്ചു.

ഇതോടെയാണ് ചെങ്കോൽ രാഷ്ട്രീയം വീണ്ടും ചർച്ചയായത്. രാജഭരണത്തിന്റെ ചിഹ്നമായ ചെങ്കോലിന് ജനാധിപത്യത്തിൽ ഇടമില്ലെന്നും, ചെങ്കോൽ മാറ്റി പകരം ഭരണഘടന സ്ഥാപിക്കണമെന്നും, സമാജപാദി പാർട്ടി എംപി ആർ കെ ചൗദരി ആവശ്യപ്പെട്ടു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഈ ആവശ്യം ഉന്നയിച്ചു.

കോൺഗ്രസ് ആർജെഡി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ഈ നിലപാടിനെ പിന്തുണച്ചു.പ്രതിപക്ഷം തമിഴ് സംസ്കാരത്തെയും ചെങ്കോലിനെയും അവഹേളിക്കുന്നു എന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നു. തമിഴ്നാട്ടിലെ ആഭരണശാലയിൽ നിർമിച്ച് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന് തിരുവാടുതുറൈ അധീനത്തിന്റെ പ്രതിനിധി കൈമാറിയ ചെങ്കോൽ,2023 മെയ് 28ന് പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചതിനു പിന്നാലെയാണ്‌ പ്രധാന മന്ത്രി ലോക്‌സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചത്.

ആഘട്ടത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം എന്നായിരുന്നു ബിജെപി യുടെ വിശദീകരണം.

Advertisement