നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റ്,തലസ്ഥാനത്ത് പ്രക്ഷോഭം

Advertisement

ന്യൂഡെല്‍ഹി.നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റ്. 2 പ്രതികൾ പിടിയിലായത് പട്നയിൽ നിന്ന്. ഝാർഖണ്ഡിൽ പത്ത് പേരെ കസ്റ്റഡിയിൽ എടുത്തു. ജന്തർമന്ദിറിൽ കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്താൻ ഇന്ത്യാ സഖ്യയോഗത്തിൽ തീരുമാനം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ഊർജിതമാക്കിയ സിബിഐ മനീഷ് പ്രകാശ്, അഷുതോഷ് എന്നിവരെ പട്നയിൽ നിന്ന് അറസ്റ്റ് ചെയ്തു. മെയ് 4 പരീക്ഷ ദിവസം വിദ്യാർത്ഥികൾക്ക് താമസ സൗകര്യം ഒരുക്കിയവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി നേരിട്ട് ബന്ധമുള്ള 10 പേരെ ഝാർഖണ്ഡിൽ നിന്ന് കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഹസാരി ബാഗിലെ സ്കൂൾ പ്രിൻസിപ്പലിന് പിന്നാലെ ജീവനക്കാരെയും സിബിഐ കസ്റ്റഡിയിലെടുത്തു. ചോദ്യപേപ്പർ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അലക്ഷ്യമായി എത്തിച്ച ഈ റിക്ഷ ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷഭരിതമായി. കേരളത്തിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പോലീസ് മർദ്ധനമേറ്റു.

പാർലമെന്റിലെ ഇരുസഭകളിലും നീറ്റ് നെറ്റ് പരീക്ഷാക്രമക്കേട് വിഷയം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യയോഗത്തിൽ തീരുമാനമായത്. പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജിയും സഭയിൽ ആവശ്യപ്പെടും.ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് നിർണായക വിവരങ്ങൾ കൈമാറുന്നതിൽ എന്‍ടിഎ വൈമുഖ്യം കാണിച്ചു എന്ന് സിബിഐ ആരോപിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here