ഹാത്രാസ് ദുരന്തം: ഗൂഢാലോചനയാണോയെന്ന് അന്വേഷിക്കാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടു

Advertisement

ഉത്തർപ്രദേശ്:
ഹാത്രാസിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥന ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 121 ആയതായി ഔദ്യോഗിക സ്ഥിരീകരണം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ദുരന്തം അപകടമാണോ ഗൂഢാലോചനയാണോയെന്ന് അറിയാൻ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

ഇത്തരമൊരു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് പകരം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും അപലപനീയവുമാണ്. വിഷയം സർക്കാർ ഇതിനകം തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇത് അപകടമാണോ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കും. ഏറ്റവും താഴേത്തട്ടിൽ വരെ അന്വേഷണം നടക്കും. ഉത്തരവാദികൾക്ക് ഉചിതമായ ശിക്ഷ നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാരും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here