കോളജിൽ സുരക്ഷ ജീവനക്കാരനെ വിദ്യാർത്ഥി കുത്തിക്കൊന്നു

Advertisement

ബംഗളൂരു. കെമ്പാപുര സിന്ധി കോളജിൽ സുരക്ഷ ജീവനക്കാരനെ വിദ്യാർത്ഥി കുത്തിക്കൊന്നു. മദ്യപിച്ച് കോളജിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിന് ആയിരുന്നു ആക്രമണം. ജീവനക്കാരനെ കുത്തിയ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി ഭാർഗവ് ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു


ക്യാമ്പസിൽ കൾച്ചറൽ പരിപാടി നടക്കുന്നതിനിടെയാണ് സംഭവം. കോളജിലേക്ക് മദ്യപിച്ചെത്തിയ ഭാർഗവിനെയും സുഹൃത്തുക്കളെയും സുരക്ഷ ജീവനക്കാരനായ കിഷോർ റോയി തടഞ്ഞു. ആദ്യം ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ക്യാമ്പസിൽ കയറ്റില്ലെന്ന നിലപാടിൽ സുരക്ഷ ജീവനക്കാരൻ ഉറച്ചുനിന്നു. പിന്നാലെ താമസ സ്ഥലത്തേക്ക് പോയ ഭാർഗവ് 30 മിനുട്ടിന് ശേഷം കയ്യിൽ കത്തിയുമായാണ് തിരിച്ചെത്തിയത്. കോളജ് കവാടത്തിന് മുന്നിൽ വെച്ച് കിഷോർ റോയിയെ ഭാർഗവ് കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പിന്നീട് പുറത്തുവന്നു

ചോരവാർന്ന് കിഷോർ റോയി തൽക്ഷണം മരിച്ചു. സംഭവത്തിൽ മുഖ്യപ്രതി ഭാർഗവിനെയും രണ്ട് സുഹൃത്തുക്കളെയും അമൃതഹള്ളി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here