നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ എല്ലാ ഗുണഭോക്താക്കളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാനാകുമോ, അല്ലെങ്കില്‍ പുനപരീക്ഷ

Advertisement

ന്യൂഡെല്‍ഹി . നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളെ കണ്ടെത്താനായില്ലെൻകിൽ പുന: പരീക്ഷ ആണ് ഉചിതമെന്ന് സുപ്രിം കോടതി. ഒറ്റപ്പെട്ട സംഭവം എന്ന് ന്യായികരിയ്ക്കാതെ ചോർച്ചയുടെ എല്ലാ ഗുണഭോക്താക്കളെയും നിയമത്തിന് മുന്നിൽ കൊണ്ട് വരാനാകുമോ എന്ന് കേന്ദ്രം വ്യക്തമാക്കണം എന്നും സുപ്രിം കോടതി നിർദ്ദേശിച്ചു. ഒരു കേന്ദ്രത്തിൽ മാത്രമാണ് പേപ്പർ ചോർന്നതെന്ന എൻ.ടിഎയുടെ വാദം തള്ളിയാണ് സുപ്രിം കോടതി ശക്തമായ നിലപാട് വ്യക്തമാക്കിയത്. കേസ് വീണ്ടും ജൂലൈ 11 ന് കോടതി പരിഗണിയ്ക്കും

ഒരു കേന്ദ്രത്തിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർന്നതെന്ന് ലഘൂകരിയ്ക്കുന്നതായിരുന്നു എൻ.ടിഎയുടെ വാദം. ഇങ്ങനെ പ്രയോജനം ലഭിച്ചരുടെ ഫലം തടഞ്ഞുവെച്ചന്ന് സോളിസിറ്റർ ജനറൽ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഇതിനെ അംഗികരിച്ചില്ല. ചോദ്യപെപ്പേർ ചോർത്തിയവർ ഇലക് ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോർച്ചയുടെ വ്യാപ്തി ക്യത്യമായ് ബോധ്യപ്പെടുകതന്നെ വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും അതിന്‍റെ വ്യാപ്തി കണ്ടെത്താനായോ എന്ന് കോടതി സർക്കാറിനോട് ചോദിച്ചു. ചോദ്യപ്പേപ്പർ വിവിധ നഗരങ്ങളിലേക്ക് അയച്ചത് എങ്ങനെ ആണെന്ന് അറിയിക്കണം. രണ്ട് സെറ്റ് ചോദ്യപ്പേപ്പറും ഒരാൾ തന്നെയാണോ തയാറാക്കിയത് എന്നും വ്യക്തമാക്കണം. ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയ ശേഷം മാത്രമേ പുനഃപരീക്ഷാ വേണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാവൂ. ചോദ്യം വ്യാപകമായ് ചോർന്നെൻകിൽ പുന: പരിക്ഷയാണ് ഉചിതം. വിഷയം അനവേഷിയ്ക്കാൻ ഒരു പ്രറ്റ്യേക സമിതിയെ ചുമതലപ്പെടുത്തുന്നതിന്റെ സാധ്യതയും സുപ്രിം കോടതി ആരാഞ്ഞു. രണ്ട് പേർ ആണ് കുറ്റം ചെയ്തതെൻകിൽ എല്ലാവരും പുനഃപരീക്ഷ എഴുതണമെന്ന് പറയാനാകില്ലെന്നും സുപ്രിം കോടതി നിരിക്ഷിച്ചു. മറ്റുമാര്‍ഗമൊന്നും ഇല്ലെങ്കില്‍ മാത്രമെ പരീക്ഷ റദ്ദാക്കുന്നകാര്യം പരിഗണിക്കാനാകൂ. എന്ത് തീരുമാനിച്ചാലും 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ സംബന്ധിച്ച 38 ഹരജികള്‍ ആണ് കോടതി പരിഗണിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം സുപ്രീംകോടതി അനുവദിച്ചു . അഭിഭാഷകർ ഒരുമിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ സമർപ്പിക്കണമെന്നും കുറച്ചുപേർക്ക് മാത്രമെങ്കിൽ പരിമിത രീതിയിൽ പുനഃപരീക്ഷ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു. രജിസ്ടർ ചെയ്ത 6 എഫ്.ഐ.ആറുകളുടെ തൽ സ്ഥിതി റിപ്പോർട്ട് സി.ബി.ഐ സമർപ്പിയ്ക്കണം. ജൂലൈ 11 വ്യാഴാഴ്ച കേസ് വീണ്ടും സുപ്രിം കോടതി പരിഗണിയ്ക്കും.

Advertisement