ഉന്നാവോയിൽ ബസ് അപകടത്തിൽപ്പെട്ട്, 18 പേർ മരിച്ചു

Advertisement

ലഖ്നൗ.ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബസ് അപകടത്തിൽപ്പെട്ട്, 18 പേർ മരിച്ചു. 19 പേർ പരിക്കേറ്റ് ആശുപത്രിയിൽ. ഡബിൾ ഡക്കർ ബസ് പാൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

VOബിഹാറിലെ സീതാമഡിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഡബിൾ ഡക്കർ ബസ് ആണ് അപകടത്തിൽ പെട്ടത്.ലക്നൗ – ആഗ്ര ദേശീയപാതയിൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ വച്ചു പുലർച്ചെ 5.15 ഓടെയാണ് അപകടം.ബസ് പാൽ കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഭൂരിഭാഗം പേരും ഉറക്കത്തിൽ ആയത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.18 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പരിക്കേറ്റ 19 പേരെ പോലീസ് എത്തി യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതീവ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രിയോഗി ആദിത്യ നാഥ്, ദുരിതബാധിതർക്ക് സഹായം ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും,പരിക്ക് ഏറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

Advertisement