മധ്യപ്രദേശിൽ ടിപ്പര്‍ തടഞ്ഞ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി,ഞെട്ടിക്കുന്ന ദൃശ്യം

Advertisement

റേവ.മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. മധ്യ പേദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി.റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ മണ്ണ് തട്ടി.മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. വാഹനം തടഞ്ഞ് പിന്നില്‍ നിന്ന സ്ത്രീകളുടെ നേര്‍ക്ക് ലോക്കല്‍ ഗുണ്ടകളുടെ നിര്‍ദ്ദേശപ്രകാരം മണ്ണ് തട്ടുകയായിരുന്നു. ഒരാള്‍ അരവരെയും ഒരാള്‍ തലക്കുമീതേയും മണ്ണ് മൂടിപ്പോയി. ഉടന്‍ ഇടപെട്ട് മണ്ണ് നീക്കിയതിനാലാണ് ജീവാപായമില്ലാതെ ഇവരെ പുറത്തെടുത്തത്.

റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം.രണ്ടു സ്ത്രീകളെയും നാട്ടുകാർ രക്ഷിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്.2 പ്രതികൾ ഒളിവിലെന്നും റേവ പോലീസ്.2 കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നും വിശദീകരണം.

Advertisement