ഇരുപത്തി ആറാമത്തെ വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ

Advertisement

മുംബൈ. വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ. ഇരുപത്തി ആറാമത്തെ വിവാഹത്തിനിടെ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ ഇരകളെ തേടിയിരുന്നത്

മഹാരാഷ്ട്ര മധ്യപ്രദേശ് ഉത്തർപ്രദേശ് അങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 25 വിവാഹം കഴിച്ചയാളാണ് ഫിറോസ് ഷെയ്ക്ക്. വിധവകളെയാണ് പ്രതി ഇരകളാക്കിയത്. വിവാഹ ശേഷം പണവും സ്വർണവും കൈക്കലാക്കുകാണ് രീതി. പൊലീസിൽ പരാതിപ്പെടാൻ ഇരകൾ മടിക്കുന്നത് ഇയാൾക്ക് സഹായമായി. ഇരുപത്തി അഞ്ചാമതായി മുംബൈയ്ക്കടുത്ത് നല്ലസോപാരയിൽ നിന്നാണ് ഇയാൾ വിവാഹം കഴിച്ചത്. താൻ പറ്റിക്കപ്പെട്ടെന്ന് മനസിലായ സ്ത്രീ പൊലീസിൽ പരാതി നൽകി. ഒളിവിലുള്ള പ്രതിയെ വലയിലാക്കാൻ മാട്രിമോണി സൈറ്റിൽ പൊലീസ് വ്യാജ പ്രൊഫൈൽ വച്ച് പരസ്യം നൽകി. പൊലീസിന്ർരെ കുരുക്കിൽ പ്രതി വീണു. പരസ്യം കണ്ട് കല്യാണത്തിനായി എത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് നാല് ലക്ഷത്തിലേറെ രൂപയും സ്വർണവും എടിഎം കാർഡുകളും ഏഴ് ഫോണുകളും പിടികൂടി.

Advertisement