യുവാവിനെ കൊന്ന് സ്യൂട്ട് കേസിലാക്കി കൊണ്ടുപോവുന്നതിനിടെ പ്രതികൾ പിടിയില്‍

Advertisement

മുംബൈ. യുവാവിനെ കൊന്ന് സ്യൂട്ട് കേസിലാക്കി കൊണ്ടുപോവുന്നതിനിടെ പ്രതികൾ പിടിയിലായി. ദാദർ റെയിൽവെ സ്റ്റേഷനിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണ്. ഒരു യുവതിയെ ചൊല്ലിയുള്ള തകർക്കമാണ് കൊലപാതക കാരണം. മരിച്ച അർഷാദ് അലിയെ സുഹൃത്തുക്കളായ ജയ് പ്രവീൺ ചാവ്ഡ, ശിവ്ജീത് സിംഗ് എന്നിവർ ചേർന്ന് ദക്ഷിണ മുംബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊല്ലുകയായിരുന്നു. സാാവന്ദ് വാഡിയിലേക്കുള്ള തുതാരി എക്സ്പ്രസിൽ കയറാനായി എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.

Advertisement